തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!
മുംബൈ: ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ അത്യാഢംബര മുറിയില്‍ ശ്രീദേവിക്ക് എന്ത് സംഭവിച്ചു എന്ന് നേരിട്ടറിയുന്ന ഒരാളേ ഉള്ളൂ. അത് ഭര്‍ത്താവ് ബോണി കപൂറാണ്. ശ്രീദേവിയുടെ മരണത്തിന് മുന്‍പും മരണസമയത്തും ആ മുറിയില്‍ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നയാള്‍. അപ്രതീക്ഷിതമായ ആ മരണത്തെക്കുറിച്ച് ബോണി കപൂര്‍ പറഞ്ഞതെല്ലാം ദുബായ് പോലീസ് വിശ്വസിച്ചിട്ടുമുണ്ട്.
പല സംശയങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട് എങ്കില്‍പ്പോലും ബോണി കപൂറിന് ക്ലീന്‍ ചിറ്റാണ് നിലവില്‍ പോലീസ് നല്‍കിയിരിക്കുന്നത്. ശ്രീദേവിയുടെ മരണത്തിന് ശേഷം ഭാര്യയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വികാരനിര്‍ഭരമായ കുറിപ്പ് ബോണി കപൂര്‍ എഴുതിയിരുന്നു.
എന്നാല്‍ ശ്രീദേവിയുടെ മരണത്തെക്കുറിച്ച്, ആ രാത്രിയെക്കുറിച്ച് ഇതുവരെ ബോണി കപൂര്‍ പരസ്യമായി പറഞ്ഞിട്ടില്ല. പോലീസിന് മൊഴി നല്കിയതല്ലാതെ. അന്ന് രാത്രി ആ ഹോട്ടല്‍ മുറിയില്‍ എന്താണ് നടന്നതെന്ന് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ബോണി കപൂര്‍!
സുഹൃത്തിനോട് വെളിപ്പെടുത്തൽ
സുഹൃത്തും ചലച്ചിത്ര വ്യാപാര വിദഗ്ധനുമായ കോമള്‍ നാഹ്തയോടാണ് ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ബോണി കപൂര്‍ ആദ്യമായി തുറന്ന് പറഞ്ഞിരിക്കുന്നത്. ശ്രീദേവിയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞുവെങ്കിലും സംശങ്ങള്‍ക്ക് ഇനിയും അറുതി വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതും ചിലതൊക്കെ കൂടുതല്‍ ദുരൂഹമാക്കുന്നതുമാണ് ബോണി കപൂറിന്റെ തുറന്ന് പറച്ചില്.
ട്വിറ്ററിലൂടെ പുറത്തേക്ക്
ബോണി കപൂര്‍ തന്നോട് പങ്കുവെച്ച കാര്യങ്ങള്‍ കോമള്‍ നാഹ്ത ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. അതിങ്ങനെയാണ്: നടനും മരുമകനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബോണി കപൂറും ശ്രീദേവിയും മകള്‍ ഖുഷിയും ദുബായിലെത്തിയത്. ഫെബ്രുവരി 20നായിരുന്നു വിവാഹം.
റൂം നമ്പർ 2201
ഫെബ്രുവരി 22ന് ലഖ്നൗവിലെ ബിസ്സിനസ്സ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ബോണി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങി. എന്നാല്‍ മകള്‍ ജാന്‍വിക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നതിനും രണ്ട് ദിവസം ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുന്നതിനും ദുബായില്‍ തുടരാനായിരുന്നു ശ്രീദേവിയുടെ തീരുമാനം. ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ റൂം നമ്പര്‍ 2201ലായിരുന്നു താമസം.
പപ്പാ.. നിങ്ങളെ മിസ്സ് ചെയ്യുന്നു
ശ്രീദേവി മരണപ്പെട്ട ഫെബ്രുവരി 24ന് രാവിലെ ബോണി കപൂറിന് ഭാര്യയുടെ ഫോണ്‍ കോള്‍ വന്നു. പപ്പാ, എനിക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു എന്നാണ് ശ്രീദേവി പറഞ്ഞത്. ബോണിയെ ശ്രീദേവി പപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. അവളെ താനും വളരെ അധികം മിസ്സ് ചെയ്യുന്നതായി ബോണി കപൂറും ഫോണില്‍ പറഞ്ഞു.
സർപ്രൈസ് നൽകാൻ ദുബായിലേക്ക്
എന്നാല്‍ അന്ന് വൈകിട്ട് താന്‍ ദുബായിലേക്ക് വരുന്നുണ്ട് എന്ന വിവരം ബോണി കപൂര്‍ ശ്രീദേവിയോട് പറഞ്ഞില്ല. അതൊരും സര്‍പ്രൈസാക്കി വെയ്ക്കുകയായിരുന്നു. ദുബായില്‍ പോയി അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിനെ മൂത്തമകള്‍ ജാന്‍വിയും അനുകൂലിച്ചു. അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ഭയമായിരുന്നു അവള്‍ക്ക്.
തനിച്ചാകാൻ ഇഷ്ടമില്ലാത്ത ശ്രീ
സാധാരണയായി തനിച്ച് എവിടെയെങ്കിലും തങ്ങാത്ത ആളാണ് ശ്രീദേവി. ഒറ്റയ്ക്കാണെങ്കില്‍ അമ്മ പാസ്പോര്‍ട്ടോ വേണ്ടപ്പെട്ട എന്തെങ്കിലുമോ മറന്ന് വെയ്ക്കും എന്ന് ജാന്‍വിക്ക് അറിയാമായിരുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ ശ്രീദേവിയും ബോണി കപൂറും രണ്ടേ രണ്ട് തവണ മാത്രമാണ് ഒരുമിച്ചല്ലാതെ യാത്ര പോയിട്ടുള്ളത്.
തനിച്ച് നിൽക്കുന്നത് ആദ്യം
ഷൂട്ടിംഗിന് വേണ്ടി ന്യൂ ജഴ്സിയിലേക്കും വാന്ഗോവറിലേക്കും പോയപ്പോഴായിരുന്നു അത്. അപ്പോഴൊക്കെ സുഹൃത്തിന്റെ ഭാര്യയെ ചുമതലയേല്‍പ്പിച്ചിരുന്നു. വിദേശത്ത് രണ്ട് ദിവസം ശ്രീദേവി തനിച്ച് നില്‍ക്കുന്നത് ഇതാദ്യമായാണ്. വൈകിട്ട് 3.30നുള്ള വിമാനത്തിലാണ് ബോണി കപൂര്‍ 24ാം തിയ്യതി ദുബായിലേക്ക് പുറപ്പെട്ടത്.
കെട്ടിപ്പിടിച്ച് ചുംബിച്ചു
ദുബായ് സമയം വൈകിട്ട് 6.20ന് ബോണി കപൂര്‍ ശ്രീദേവി താമസിക്കുന്ന ഹോട്ടലില്‍ എത്തി. ബോണിയെ കണ്ടപ്പോള്‍ ശ്രീദേവി അത്ഭുതപ്പെട്ടു പതിവ് പോലെ അവര്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. പതിനഞ്ച് മിനുറ്റോളം ഇരുവരും മുറിയില്‍ സംസാരിച്ചിരുന്നു. ബോണി കപൂര്‍ കുളിച്ച് തയ്യാറായി.
ഡിന്നറിനുള്ള തയ്യാറെടുപ്പ്
അതിന് ശേഷമാണ് ഡിന്നറിന് പോകാമെന്ന പദ്ധതി ശ്രീദേവിയോട് പറഞ്ഞത്. നല്ല മൂഡിലായിരുന്നു ശ്രീദേവി അപ്പോള്‍. ഡിന്നറിന് പോകുന്നതിന് മുന്നോടിയായി കുളിക്കുന്നതിന് വേണ്ടി മാസ്റ്റര്‍ ബാത്ത്റൂമിലേക്ക് പോയി. താന്‍ നേരെ ലിവിംഗ് റൂമിലേക്കും. ടിവിയില്‍ ഇന്ത്യ-സൗത്ത് ആഫ്രിക്ക ക്രിക്കററ് മാച്ച് കണ്ടുകൊണ്ടിരുന്നു. 20 മിനിറ്റോളം ടിവിക്ക് മുന്നിലിരുന്നു.
സമയം രാത്രി 8 മണി
സമയമപ്പോള്‍ രാത്രി 8 മണി ആകാറായിട്ടുണ്ടായിരുന്നു. ശനിയാഴ്ച ആയത് കൊണ്ട് തന്നെ ഹോട്ടലുകളില്‍ തിരക്കായിരിക്കും എന്ന് തോന്നിയത് കൊണ്ട് അവിടെ ഇരുന്ന് കൊണ്ട് തന്നെ ശ്രീദേവിയെ ഉറക്കെ വിളിച്ചു. ഒരു മറുപടിയും ഉണ്ടായില്ല. ടിവിയുടെ ശബ്ദം കുറച്ച് വീണ്ടും വിളിച്ചിട്ടും ഭാര്യ വിളി കേട്ടില്ല.
വിളിച്ചിട്ട് മറുപടിയില്ല
ഇതോടെ ബോണി കപൂര്‍ ബാത്ത്റൂമിന് മുന്നിലേക്ക് ചെന്നു. വാതിലിന് തട്ടി വിളിച്ചു. അകത്ത് നിന്നും പൈപ്പ് തുറന്നിട്ട് വെള്ളം പോകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അതുകൊണ്ട് തന്നെ ബോണി കപൂറിന് സംശയമൊന്നും തോന്നിയില്ല. വീണ്ടും ഒന്നുകൂടി ഉറക്കെ വിളിച്ചിട്ടും മറുപടി ഇല്ലാതായപ്പോള്‍ ബോണി കപൂര്‍ ഭയന്നു.
വാതിൽ പൂട്ടിയിട്ടില്ല
ബാത്ത്റൂമിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ വാതില്‍ തള്ളിത്തുറന്ന് ബോണി കപൂറിന് അകത്ത് കയറാനായി. അകത്ത് കണ്ടത് നിറഞ്ഞ് കിടക്കുന്ന ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്ന ശ്രീദേവിയെ ആണ്. തല മുതല്‍ കാല് വരെ ബാത്ത് ടബ്ബിന് അകത്തായിരുന്നു. അനക്കുമുണ്ടായിരുന്നില്ല.
തറയിൽ തുള്ളി വെള്ളമില്ല
ഇത്രയുമാണ് ബോണി കപൂര്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയത്. അത്ഭുതം എന്താണെന്ന് വെച്ചാല്‍ ശ്രീദേവി മരിച്ച് കിടന്ന ബാത്ത്ടബ്ബിന് ചുറ്റുമുള്ള തറയില്‍ ഒരു തുള്ളി വെള്ളം പോലും വീണിട്ടുണ്ടായിരുന്നില്ലത്രേ. മരണസമയത്ത് കൈകാലുകള്‍ പോലും ചലിപ്പിക്കാന്‍ ശ്രീദേവിക്ക് സാധിച്ചിട്ടില്ല എന്നാണിത് സൂചിപ്പിക്കുന്നതെന്ന് കോമള്‍ വിശദീകരിക്കുന്നു.
സംശയങ്ങൾ ബാക്കി
ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയ ശേഷം ബോധം നഷ്ടപ്പെട്ടതാണോ അതോ അതോ ബോധം നഷ്ടപ്പെട്ട ശേഷം മുങ്ങിയതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ശ്രീദേവിയുടെ മരണത്തില്‍ ഇപ്പോഴും ഇത്തരം പല സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടിന് അവ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.
മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി
ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!
ഭര്‍ത്താവ് മുഴുക്കുടിയന്.. സിഗരറ്റ് കൊണ്ട് സാധനയുടെ ശരീരം പൊള്ളിച്ച് രസിക്കും!! വെളിപ്പെടുത്തൽ