പിറന്നാൾ പാർട്ടിക്ക് കാമുകിയെ വിട്ടില്ല; ചെന്നൈയിൽ 15 കാരൻ അമ്മായിയെ ശ്വാസം മുട്ടിച്ച് കൊന്നു
ചെന്നൈ: മകളുമായുള്ള പ്രണയത്തെ എതിർത്ത അമ്മായിയെ പതിനഞ്ചുകാരൻ കൊലപ്പെടുത്തി. ചെന്നൈ അമിജ്ഞിക്കരയിലാണ് സംഭവമുണ്ടായത്. 35കാരിയായ തമിഴ്സെൽവിയാണ് കൊല്ലപ്പെട്ടത്. തമിഴ്സെൽവിയുടെ കൈത്തണ്ടയിലും മുറിവേൽപ്പിച്ചിരുന്നു.
ആറു വയസുകാരിയോട് മാതാപിതാക്കളുടെ കൊടും ക്രൂരത; കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി, കാരണം ഇതാണ്
തമിഴ്സെൽവിയുടെ ഭർത്താവാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തമിഴ് സെൽവി മരിച്ചിരുന്നുവെന്ന് ഡോക്ടമാർ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്താംക്ലാസുകാരനായ പ്രതി അറസ്റ്റിലായിട്ടുണ്ട്.
പതിനഞ്ച്കാരൻ
തമിഴ്സെൽവിയുടെ കൊലപാകതവുമായി ബന്ധപ്പെട്ട് 15കാരനയാ ബന്ധുവാണ് പിടിയിലായത്. മകളും പ്രതിയും തമ്മിലുള്ള ബന്ധത്തെ തമിഴ് സെൽവി വിലക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തമിഴ് സെൽവിയുടെ മകൾ. പത്താം ക്ലാസുകാരനായ പ്രതി ഒരു പിറന്നാൾ പാർട്ടിക്ക് പെൺകുട്ടിയെ ക്ഷണിച്ചിരുന്നു. എന്നാൽ തമിഴ് സെൽവി പോകാൻ അനുവദിച്ചില്ല. പാർട്ടിക്ക് വരാത്തതിന്റെ കാരണം അന്വേഷിച്ച് പ്രതി മെസ്സേജ് അയച്ചത് തമിഴ് സെൽവി കണ്ടു. തുടർന്ന് കുട്ടിയെ ഫോണിൽ വിളിച്ച് ദേഷ്യപ്പെടുകയും തന്റെ മകളോട് ഇനി സംസാരിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. ഈ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയത്.
ശ്വാസം മുട്ടിച്ച്
ടെഡിബെയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പ്രതി ക്യത്യം നടത്താനായി വീട്ടിലെത്തിയപ്പോൾ തമിഴ് സെൽവി ഉറക്കത്തിലായിരുന്നു. വാതിൽ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് അകത്ത് കയറിയ പ്രതി തമിഴ് സെൽവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബോധം നഷ്ടപ്പെട്ടെങ്കിലും മരിച്ചുവെന്ന് ഉറപ്പ് വരുത്താനായി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. രക്തം വാർന്നു മരിച്ച നിലയിലാണ് തമിഴ് സെൽവിയെ വീടിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം സംശയിച്ചത്.
ആദ്യം കണ്ടത് ഭർത്താവ്
വീടിന് സമീപത്തുള്ള ജംഗ്ഷനിൽ പലചരക്ക് കട നടത്തുകയാണ് തമിഴ്സെൽവിയുടെ ഭർത്താവ് ശങ്കർ സുബ്ബു. ഇവർക്ക് എട്ടാം ക്ലാസ്സുകാരിയായ മകളും നാലു വയസ് പ്രായമുള്ള മകനുമാണുള്ളത്. ഉച്ചയൂണ് കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തമിഴ് സെൽവി മരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ശങ്കർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ
ശങ്കറിന്റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച് പോലീസ് ഉദ്യോഗസ്ഥർ സമീപത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഒരാൺകുട്ടി 11 മണിയോടുകൂടി വീട്ടിലേക്ക് പോകുന്നതും 11.25ന് പുറത്തേയ്ക്ക് വരുന്നതും ദൃശ്യങ്ങളിൽ കണ്ടത്. ഇത് ഇവരുടെ ബന്ധുവാണെന്ന് ശങ്കർ തിരിച്ചറിഞ്ഞു. സെൽവിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പോലീസ് കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. ചുറ്റിക വാങ്ങാനാണ് വീട്ടിൽ പോയതെന്നായിരുന്നു ആദ്യം മൊഴി നൽകിയത്. പിന്നീട് ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.