ജോലി ഇല്ലാത്ത ആളെ കല്യാണം കഴിയ്ക്കാനാവില്ലെന്ന് കാമുകി, പെൺകുട്ടിയെ കൊന്ന് കാമുകൻ ജീവനൊടുക്കി !!!
കാമുകി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ജോണ്‍ ജെന്നിഫറിന്റെ ഷാള്‍ ഉപയോഗിച്ച് അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു.
ചെന്നൈ: തൊഴില്‍ രഹിതനായതിനാല്‍ വിവാഹം കഴിയ്ക്കാന്‍ തയ്യാറാവാതിരുന്ന കാമുകിയെ കാമുകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ മഹാബലി പുരത്താണ് സംഭവം. കമിതാക്കളായ ജെന്നിഫര്‍ പുഷ്പ(20) കാമുകന്‍ ജോണ്‍ മാത്യു (22) എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ത്ഥികളായിരിക്കെ ജെന്നിഫറും ജോണും പ്രണയത്തില്‍ ആയിരുന്നു. ബിസിഎ പൂര്‍ത്തിയാക്കിയ ജെന്നിഫറിന് ക്യാമ്പസിന് സെലക്ഷനിലൂടെ ജോലി കിട്ടി, എന്നാല്‍ ജോണിന് ജോലി ഒന്നും ആയിരുന്നില്ല.
ജോലി ഒന്നും ആകാത്തതിനാല്‍ ടൈലര്‍ ആ അച്ഛനെ സഹായിക്കുകയായിരുന്നു ജോണ്‍.
ജോലി ഒന്നുമില്ലാത്ത ജോണിനെ വിവാഹം കഴിയ്ക്കാന്‍ ജെന്നിഫറിന്റെ വീട്ടുകാര്‍ സമ്മിതിച്ചില്ല. തുടര്‍ന്ന് പ്രണയം അവസാനിപ്പിയ്ക്കാമെന്ന് ജെന്നിഫര്‍ ജോണിനോട് പറഞ്ഞു.
ബന്ധം അവസാനിപ്പിയ്ക്കുന്നതിന് മുന്നോടിയായി ജെന്നിഫറിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലി പുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെട്ടു.
കാമുകിന് ജോണ്‍ നല്‍കിയ പിറന്നാള്‍ സമ്മാനം ജോണിന്റെ ബൈക്കില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു.
ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ജോണ്‍ കാമുകിയെ കൂട്ടിക്കൊണ്ട് പോയി. അവിടെ വെച്ച് കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
കാമുകി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ജോണ്‍ ജെന്നിഫറിന്റെ ഷാള്‍ ഉപയോഗിച്ച് അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു.