ഭക്ഷണം കഴിക്കുന്നതിനിടെ വാക്ക് തർക്കം; വിദ്യാർത്ഥിയെ കത്രികകൊണ്ട് കുത്തികൊന്നു, സംഭവം തമിഴ്നാട്ടിൽ!
ചെന്നൈ: ഭക്ഷണം കഴിക്കുന്നതിനിടെ വാക്ക് തർക്കം പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി കത്രികൊണ്ട് കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭവം. കൊടൈക്കനാലിലെ ഭാരതീയ വിദ്യാഭവൻസ് ഗാന്ധി വിദ്യാശ്രം സ്കൂളിലെ വിദ്യാർഥി കപിൽ രാഘവേന്ദ്ര (16) ആണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. ഹോസ്റ്റലിലെ രാത്രിഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബിജപിക്ക് കേരളത്തിൽ അംഗത്വം പൂർത്തിയാക്കാനാകില്ല? ലക്ഷ്യം 30 ലക്ഷം, നേടിയത് വെറും 4 ലക്ഷം
കത്രികകൊണ്ട് കുത്തിയതിന് ശേഷവും ദേഷ്യം മാറാത്ത് സഹപാഠി ക്രിക്കറ്റ് സ്റ്റെമ്പ് കൊണ്ട് തല്ലിയതായും റിപ്പോർട്ടുണ്ട്. കപിലിനെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല്. വിരുദനഗറിൽ നിന്നുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് സേലത്തുള്ള ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സ്വദേശിയാണ് കപിൽ. കപിലിനെ കുത്താൻ ഉപയോഗിച്ച കത്രിക പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് തവണ അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിയാണ് അക്രമം നടത്തിയത്. പോലീസിന് പുറമേ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.