കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനെ വിശ്വസിച്ച യുവതിയ്ക്ക് സംഭവിച്ചത്: 2 തവണ ഗർഭഛിദ്രം നടത്തേണ്ടി വന്നു !! അവസാനം ഇതും...

കഫ് സിറപ്പാണെന്ന് കരുതി ഫിനോയില്‍ എടുത്ത് കുടിച്ചതാണെന്നാണ് യുവതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

  • By മരിയ
Google Oneindia Malayalam News

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് യുവതിയെ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. രണ്ട് തവണ ഇയാള്‍ നിര്‍ബന്ധിച്ച് യുവതിയെ കൊണ്ട് ഗര്‍ഭഛിദ്രം നടത്തിയിരുന്നു

വാലന്റൈൻസ് ദിനത്തിൽ യുവതി ഫിനോയില്‍ കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസിന് നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രണയം

28 വയസ്സുള്ള യുവാവും യുവതിയും തമ്മില്‍ വര്‍ഷങ്ങളോളമായി പ്രണയത്തില്‍ ആയിരുന്നു. ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തിനും സമ്മതിച്ചതാണ്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ വെച്ച് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

വിവാഹ വാഗ്ദാനം

വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലാണ് യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നതെന്ന് യുവതി പറയുന്നു. ഇതിനിടെ 2 തവണ ഇവര്‍ ഗര്‍ഭിണിയായി

ഗര്‍ഭഛിദ്രം

ഗര്‍ഭിണിയായെന്ന് അറിഞ്ഞപ്പോള്‍ യുവാവ് തന്നെയാണ് കാമുകിയെ കൊണ്ട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയത്. വീട്ടുകാര്‍ അറിയാതെ ആയിരുന്നു ഇത്.

പരസ്ത്രീ ബന്ധം

ഇതിനിടെയാണ് യുവതി അറിയുന്നത് കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്. ഇതും പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചു. ഉടനെ യുവതിയെ വിവാഹം കഴിക്കാമെന്നും ഉറപ്പ് നല്‍കി.

ആത്മഹത്യാ ശ്രമം

യുവാവ് മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുന്നെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കാമുകി ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പൊലീസിനോട് പറഞ്ഞത്

കഫ് സിറപ്പാണെന്ന് കരുതി ഫിനോയില്‍ എടുത്ത് കുടിച്ചതാണെന്നാണ് യുവതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്

കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് യുവാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയ ആക്കിയതിനും കേസ് ഉണ്ട്.

English summary
According to police, the accused and the complainant, both aged 28 years, met in 2013, fell in love and maintained a physical relationship. The accused proposed marriage to the complainant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X