ബ്രിക്സ് ഉച്ചകോടി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും കൂടിക്കാഴ്ച നടത്തും
ദില്ലി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഇന്ന് ബ്രിക്സ് ഉച്ചകോടിയില്‍ ഒന്നിച്ചെത്തും. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനായുള്ള നിര്‍ണായക തകീരുമാനങ്ങളും ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ഉച്ചകോടി നടക്കുന്നത്.
ഉത്തര്‍പ്രദേശിൽ വീണ്ടും ക്രൂരത: 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ആന്തരിക അവയവങ്ങൾ പുറത്ത്
ആഗോളതലത്തില്‍ ഭീകരവദാതത്തിനെതിരെ നടപടി സ്വീകരിക്കുക, വ്യവസായ വിഷയങ്ങള്‍ തുടങ്ങിയവയാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ലോക ജനസംഖ്യയുടെ പകുതിയും ഉള്‍പ്പെടുന്ന ഇന്ത്യ, ചൈന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍.
ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച
ലോകത്ത് വ്യാപിക്കുന്ന കൊവിഡ് മഹാമാരിയും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച വിഷയമാണ്. കൊവിഡിനെ ചെറുക്കാനുള്ള നടപടികള്‍, വ്യാപരം, ആരോഗ്യം, ഊര്‍ജം, എന്നിവ.ും ഉച്ചകോടിയില്‍ ചര്‍ച്ചയാവും ചൈനക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രധാനമന്ത്രി ഉച്ചകോടിയില്‍ ചൈനക്കെതിരെ നിലപാട് സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടകാര്യമാണ്.
ദില്ലിയില്‍ കൊവിഡ് കുതിക്കുന്നു; പാര്‍ലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കാന്‍ സാധ്യത
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണം
Recommended Video