Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവര്‍ക്ക് മെഡല്‍ ഗംഗയില്‍ മുക്കണം, അതിന് നമ്മളെന്ത് ചെയ്യും..?'; പരിഹാസവുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്

ന്യൂഡല്‍ഹി: തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗംഗയില്‍ മെഡല്‍ ഒഴുക്കാന്‍ പോയ ഗുസ്തി താരങ്ങള്‍ അത് കര്‍ഷക നേതാവിന് സമര്‍പ്പിച്ചിരിക്കുകയാണ് എന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഗുസ്തി താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ ഗംഗയില്‍ മുക്കണമെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും', എന്നായിരുന്നു ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞത്. ഗുസ്തി താരങ്ങള്‍ അവരുടെ മെഡലുകള്‍ ഗംഗയില്‍ മുക്കാനാണ് ഇന്നലെ പോയത്. എന്നാല്‍ അതിന് പകരം അവര്‍ തങ്ങളുടെ മെഡലുകളെല്ലാം രാകേഷ് ടികായത്തിന് നല്‍കിയിരിക്കുന്നു. അതാണ് അവരുടെ നിലപാട്. അതില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് അദ്ദേഹം ചോദിച്ചത്.

Brij Bhushan Sharan Singh

തന്റെ രാജി സംബന്ധിച്ച ചോദ്യത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലാവധി അവസാനിച്ചിരിക്കുന്നു. ഇനി ഒരു തിരഞ്ഞെടുപ്പ് നടക്കും. ആരോപണങ്ങള്‍ അന്വേഷണം നടക്കട്ടെ. എന്താണ് സംഭവിക്കുക എന്ന് നോക്കാം. ഇപ്പോള്‍ ഒന്നും നമ്മുടെ കൈയിലല്ല. എല്ലാം ഡല്‍ഹി പൊലീസിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുസ്തി താരങ്ങള്‍ എന്തിനാണ് ഇപ്പോഴും സമരം തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അവരെന്തിനാണ് ഇപ്പോഴും സമരം ചെയ്യുന്നത് എന്നതിന് അവര്‍ക്ക് മാത്രമെ ഉത്തരം നല്‍കാന്‍ കഴിയൂ. അവരുടെ ആവശ്യപ്രകാരം ഒരു മേല്‍നോട്ട സമിതി രൂപീകരിച്ചു, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ അതില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും തനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

ബ്രിജ് ഭൂഷണിന് എതിരെ സമരം ചെയ്ത പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഒളിംപിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ ഗംഗയില്‍ ഒഴുക്കി കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ കര്‍ഷകര്‍ ഇടപെട്ട് ഈ സമരത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസം വേണമെന്നും അതുവരെ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

മെഡലുകള്‍ ഹരിദ്വാറില്‍ ഒഴുക്കുന്നതിനായി ഇന്നലെ വൈകീട്ടോടെ താരങ്ങള്‍ ഹരിദ്വാറില്‍ എത്തിയിരുന്നു. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞ് കൊണ്ടായിരുന്നു സാക്ഷി മാലിക് ഉള്‍പ്പടെയുള്ള താരങ്ങള്‍ എത്തിയത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പൊതുജനങ്ങളും എത്തിയതോടെ ഹരിദ്വാറില്‍ ജനാവലി തടിച്ച് കൂടി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

അതേസമയം പ്രതിഷേധം ശക്തമാകുമ്പോഴും സമരത്തോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരേയും തയ്യാറായിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഇന്ത്യാ ഗേറ്റില്‍ സമരമിരിക്കുമെന്നും താരങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗേറ്റില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+