ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് 2 മരണം: ഒരാളുടെ നില ഗുരുതരം
ലഖ്‌നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ഉത്തർപ്രദേശിലെ പ്രമുഖ ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബ്രിജ് ഭൂഷൺ ശരൺ സിംഗിൻ്റെ മകനും കൈസർഗഞ്ച് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയുമായ കരൺ ഭൂഷൺ സിംഗിൻ്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ടൊയോട്ട ഫോർച്യൂണർ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മരണപ്പെട്ടവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങൾ അപകടത്തില്‍പ്പെട്ട കാറിന്റെ പിൻവശത്തെ വിൻഡ്‌സ്‌ക്രീനിൽ "പോലീസ് എസ്കോർട്ട്" എന്ന് എഴുതിയിരിക്കുന്നത് കാണാം, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ കുടുംബം നടത്തുന്ന നന്ദിനി നഗർ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനമാണ് ഇത്.

'ഇന്ന് രാവിലെ 9 മണിയോടെ തൻ്റെ 17 വയസ്സുള്ള മകൻ റെഹാനും 24 വയസ്സുള്ള അനന്തരവൻ ഷഹ്‌സാദും മരുന്ന് വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ എതിർവശത്ത് നിന്ന് അതിവേഗത്തിൽ വന്ന എസ്‌യുവി ഇടിക്കുകയായിരുന്നു' എന്നാണ് പരാതിക്കാരിയായ ചന്ദാ ബീഗം ഉദ്ധരിച്ച് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സമീപത്തുണ്ടായിരുന്നു സീതാദേവി എന്ന അറുപതുകാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരകളുടെ കുടുംബാംഗങ്ങൾ നീതി ആവശ്യപ്പെട്ട് അപകടത്തെത്തുടർന്ന് വൻ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയെന്നും എഫ് ഐ ആറില്‍ പറയുന്നു.
ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് തവണ എംപിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇത്തവണ ബി ജെ പി സീറ്റ് നല്‍കിയിരുന്നില്ല. ബ്രിജ് ഭൂഷണെ മാറ്റി നിർത്തിയെങ്കിലും മകന് സീറ്റ് നല്‍കികൊണ്ട് അദ്ദേഹത്തെ ബി ജെ പി പിണക്കാതെയും നിർത്തുകയായിരുന്നു.
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടേണ്ടി വന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഗുസ്തി താരങ്ങളുടെ ഭാഗത്തും നിന്നും ഉയർന്ന് വന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഫെഡറേഷന്റെ തലപ്പത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ ഉള്‍പ്പെടേയുള്ളവരായിരുന്നു ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധം നയിച്ചത്.
ബ്രിജ് ഭൂഷണിനെതിരായ പരാതികളില്‍ ഡൽഹി കോടതി അടുത്തിടെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി അദ്ദേഹത്തെ മാറ്റാന്‍ നിർബന്ധിതനായത്. കൈസർഗഞ്ചില്‍ പകമായി വന്ന കരണും ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബ്രിജ് ഭൂഷണിന്റെ മറ്റൊരു മകൻ പ്രതീക് ഭൂഷൺ സിംഗ് ഗോണ്ടയിൽ നിന്നുള്ള ബി ജെ പി എം എൽ എയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications