മണിപ്പൂരില്‍ യുവതിക്കെതിരെ ബിഎസ്എഫ് സൈനികന്റെ ലൈംഗികാതിക്രമം; സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: മണിപ്പൂരില്‍ യുവതിക്കെതിരെ ബിഎസ്എഫ് സൈനികന് ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു കടയുടെ ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഇയാളെ സസ്പെന്‍ഡ് ചെയ്തതായി ബിഎസ്എഫ് അറിയിച്ചു. സൈനികനെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. ഈ കടയുടെ ഉള്ളിലുള്ള സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ വീഡിയോ പ്രചരിച്ചിരുന്നു. യൂണിഫോം ധരിച്ച്, കൈയ്യില്‍ തോക്കേന്തിയ ഒരു സൈനികനാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നത്. ഹെഡ് കോണ്‍സ്റ്റബിളായ സതീഷ് പ്രസാദാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി ബിഎസ്എഫ് അറിയിച്ചു. ജൂലായ് ഇരുപതിന് ഇംഫാലിലാണ് സംഭവം നടന്നത്. തലസ്ഥാന നഗരിയിലെ ഒരു പെട്രോള്‍ പമ്പിന് സമീപത്തായുള്ള കടയിലായിരുന്നു സംഭവമെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.

ഇയാളെ സസ്പെന്‍ഡ് ചെയ്തതായും, കേസെടുത്തതായും സീനിയര്‍ ഓഫീസര്‍ പറഞ്ഞു. ആരോപണവിധേയനായ സൈനികനെതിരെ ആഭ്യന്തര അന്വേഷണം ബിഎസ്എഫ് ആരംഭിചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുമുണ്ട്. നിലവില്‍ സൈനികന് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികളാണ് നടക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ എന്താണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമെന്നും ഉദ്യോഗസ്ഥന് അറിയിച്ചു.
നേരത്തെ തോബല് ജില്ലയില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വലിയ വിവാദമായിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധങ്ങളും അതിന്റെ പേരില്‍ അരങ്ങേറി കൊണ്ടിരിക്കുകയാണ്. ഈ കേസില്‍ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. ഈ സംഭവത്തിലെ ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇവരുടെ ഒളിസങ്കേതങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ ങ്ങളില്‍ പല കേസുകളും മുന്നോട്ട് പോകുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കേസില്‍ പുരോഗതിയുണ്ടാവുന്നില്ല. ഇരകളായവരില്‍ ഭൂരിഭാഗവും, അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഇവര്‍ വന്നാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ എന്നും പോലീസ് വ്യക്തമമാക്കി. അതേസമയം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മ്യാന്മറില് യുവതിയെ ആയുധധാരികള്‍ വധിക്കുന്നതിന്റെ വീഡിയോ, നേരത്തെ മണിപ്പൂരിലേത് ആണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിലൂടെ കലാപം ആളിക്കത്തിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ പോലീസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. വീഡിയോ പ്രചരിപ്പിച്ചവരുടെ ഐപി അഡ്രസാണ് പോലീസ് പരിശോധിക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications