മായാവതിയെ വേശ്യയെന്ന് വിളിച്ച ബിജെപി നേതാവിന്റെ നാക്ക് അറുത്താല്‍ 50 ലക്ഷം!
ലഖ്‌നൊ: മായാവതിയെ വേശ്യയോട് ഉപമിച്ച ബി ജെ പി നേതാവ് ദയാശങ്കര്‍ സിംങിന്റെ നാക്ക് അറുത്താല്‍ 50 ലക്ഷം രൂപ പാരിതോഷികം തരാമെന്ന് ബി എസ് പി നേതാവിന്റെ പ്രഖ്യാപനം. ബി എസ് പിയുടെ ചണ്ഡീഗഡ് തലവനായ ജന്നത്ത് ജഹാനാണ് ദയാശങ്കര്‍ സിംഗിന്റെ നാക്ക് മുറിക്കുന്ന ആള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ദയാശങ്കര്‍ സിംഗ് മായാവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.
മായാവതി വേശ്യയെക്കാള്‍ താഴെയെന്ന്...ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടിൻറെ പണി പോയി!
ഉത്തര്‍ പദേശില്‍ ബി ജെ പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ദയാശങ്കര്‍ സിങ് തനിക്ക് ലഭിച്ച സ്വീകരണത്തിലാണ് നിയന്ത്രണം വിട്ട് സംസാരിച്ചത്. ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും മായാവതി ടിക്കറ്റ് നല്‍കുന്നു. രണ്ട് കോടിയുമായി മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു. മൂന്ന് കോടിയും കൊണ്ട് മറ്റാരെങ്കിലും വന്നാല്‍ നേരത്തെ വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി പുതിയ ആളെ തിരഞ്ഞെടുക്കുന്നു. ഇവരുടെ സ്വഭാവം വേശ്യയെക്കാള്‍ കഷ്ടമാണ് - ഇതായിരുന്നു സിംഗിന്റെ വാക്കുകള്‍.
വലിയ വിവാദങ്ങള്‍ക്കാണ് ദയാശങ്കര്‍ പ്രസാദിന്റെ വാക്കുകള്‍ വഴിവെച്ചത്. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ഏവരും ദയാശങ്കറിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ബി എസ് പി പ്രവര്‍ത്തകര്‍ സിംഗിന്റെ ലഖ്‌നോവിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതിയെ അപമാനിച്ച ദയാശങ്കര്‍ സിങിനെ ബി ജെ പി എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു.