കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ ലക്ഷ്യം മധ്യവര്‍ഗവും കര്‍ഷകരും... നേട്ടമാകുക ഈ 8 പ്രഖ്യാപനങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച് കഴിഞ്ഞു. തകര്‍ന്ന് കിടക്കുന്ന വിപണിയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കര്‍ഷകരും മധ്യവര്‍ഗവും പ്രതിസന്ധിയില്‍ നിന്ന് കരകയറുക എന്ന വിശാല താല്‍പര്യവും സര്‍ക്കാരിനുണ്ടായിരുന്നുവെന്ന് വ്യക്തം. അതേസമയം പോരായ്മകളും ഇത്തവണത്തെ ബജറ്റിനുണ്ട്.

ഗ്രാമീണ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം കാര്‍ഷിക പ്രശ്‌നങ്ങളാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് മൊത്തം സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി ഈ ബജറ്റ് കൊണ്ടും പരിഹരിക്കാനാവുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അതേസമയം ആദായനികുതിയിലെ ഇളവ് കൂടുതല്‍ ഉപയോക്താക്കളെ വിപണിയിലേക്ക് കൊണ്ടുവരാന്‍ സഹായകരമാകും.

കാര്‍ഷിക സഹായ പദ്ധതി

കാര്‍ഷിക സഹായ പദ്ധതി

കര്‍ഷകരെ വലിയ രീതിയില്‍ സഹായിക്കുന്ന കാര്യങ്ങളാണ് ബജറ്റില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2022ഓടെ കര്‍ഷക വരുമാനം ഇരട്ടിയാക്കാനാണ് പ്രവര്‍ത്തനമെന്ന് ധനമന്ത്രി വ്യക്തമാക്കി. റെയില്‍വേ കിസാന്‍ റെയില്‍ ഒരുക്കുന്നതാണ് ആദ്യ സഹായം. ഇതിലൂടെ ദീര്‍ഘദൂര മാര്‍ക്കറ്റുകളില്‍ എളുപ്പത്തിലെത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കും. കൃഷി ഉഡാന്‍ പദ്ധതിയും പിന്നാലെ വരുന്നുണ്ട്. ഇത് വ്യോമ മാര്‍ഗം കാര്‍ഷിക സംബന്ധമായ കാര്യങ്ങള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയാണ്. നബാഡ് കോള്‍ഡ് സ്‌റ്റോറേജുകളും വെയര്‍ഹൗസിംഗ് സൗകര്യങ്ങളും ജിയോ ടാഗിംഗ് ചെയ്യും. ഇതിലൂടെ എളുപപത്തില്‍ ഇവ കണ്ടെത്താന്‍ സാധിക്കും. സോളാര്‍ ഫാം മുതല്‍ സ്ത്രീ കേന്ദ്രീകൃതമായ സ്വയം സഹായം കര്‍ഷക സംഘങ്ങളെയും സര്‍ക്കാര്‍ രൂപീകരിക്കും.

ഗതാഗത അടിസ്ഥാനസൗകര്യം

ഗതാഗത അടിസ്ഥാനസൗകര്യം

ഹൈവേകള്‍ക്കും റെയില്‍വേകള്‍ക്കും പദ്ധതികളാണ് സര്‍ക്കാരിന നേട്ടമാകുക. 1.7 ട്രില്യണ്‍ രൂപയാണ് ഇതിനായി വകയിരുത്തിയത്. പ്രധാനമായി ഗതാഗത അടിസ്ഥാന സൗകര്യത്തിനാണ് ഈ പണം. അതിവേഗം ഹൈവേകളുടെ പണി തീര്‍ക്കുന്ന പദ്ധതിയാണിത്. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ഐആര്‍ബി ഇന്‍ഫ്രാ, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ അടിസ്ഥാന സൗകര്യ കമ്പനികള്‍ക്ക് ഇത് ഗുണം ചെയ്യും. മൊത്തം വികസനത്തിനും ഇത് നേട്ടമാകും.

ഇലക്ട്രോണിക്‌സ് നിര്‍മാണം

ഇലക്ട്രോണിക്‌സ് നിര്‍മാണം

ഇലക്ട്രോണിക് നിര്‍മാണമാണ് മറ്റൊരു പ്രഖ്യാപനം. മൊബൈല്‍ ഫോണ്‍ നിര്‍മാണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുക. മെഡിക്കല്‍ ഡിവൈസുകളുടെ നിര്‍മാണം, എന്നിവയാണ് ബജറ്റിലെ പ്രഖ്യാപനം. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന അഞ്ച് കമ്പനികള്‍ക്ക് ഈ പ്രഖ്യാനം ഗുണകരമാണ്. ഇന്ത്യന്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് വ്യാപാരം വര്‍ധിപ്പിക്കാനും അതുവഴി തൊഴില്‍ വര്‍ധന ഉറപ്പുവരുത്താനും സാധിക്കും.

ഗ്രാമീണ ഇന്ത്യയും ജല സൗകര്യവും

ഗ്രാമീണ ഇന്ത്യയും ജല സൗകര്യവും

കാര്‍ഷിക ഗ്രാമീണ മേഖലകള്‍ക്കായി 2.83 ട്രില്യണ്‍ രൂപയാണ് വകയിരുത്തിയത്. കാര്‍ഷിക വായ്പ 15 ട്രില്യണാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫിഷറീസ് മേഖലയെ വിപുലമാക്കാനും 500 മത്സ്യ കര്‍ഷക നിര്‍മാണ സംഘടനകളെ രൂപീകരിക്കാനുള്ള തീരുമാനം വലിയ നേട്ടമായി മാറും. ഇതിനായി റെയില്‍വേയുടെ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. വെയര്‍ഹൗസിംഗിന് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജലദൗര്‍ലഭ്യം ഇല്ലാതാക്കാനും പദ്ധതിയുണ്ട്. ഇത്തരം പ്രതിസന്ധിയുള്ള ജില്ലകള്‍ക്കാണ് സഹായമുണ്ടാവുക. പെപ്പിലൂടെ ജലം എല്ലാ വീടുകളിലും 2024ഓടെ എത്തും. ഇതിന് പുറമേ ക്ലീന്‍ ഇന്ത്യാ മിഷനും ഗുണം ചെയ്യുന്ന പദ്ധതിയാണ്.

നേട്ടങ്ങള്‍ ഇങ്ങനെ

നേട്ടങ്ങള്‍ ഇങ്ങനെ

ഇന്റര്‍നെറ്റ് മേഖലയിലെ വിപ്ലവകരമായ മുന്നേറ്റവും സര്‍ക്കാര്‍ ലക്ഷ്യമാണ്. ഭാരത് നെറ്റ് വികസിപ്പിക്കുന്നതാണ് പ്രധാന പദ്ധതി. ഇതിലൂടെ ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 60 ബില്യണാണ് വകയിരുത്തിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് മറ്റൊരു വിപ്ലകരമായ പ്രഖ്യാപനം. ഓരോ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യ നൂറ് റാങ്കിലുള്ളവര്‍ക്ക് ബിരുദ തലം മുതലായിരിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുക. ഐടി സെക്ടറിനായി ഡാറ്റ സെന്റര്‍ പാര്‍ക്കുകളാണ് പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക് ഇനി ഡാറ്റാ പാര്‍ക്കുകള്‍ ഒരുക്കാം. ദേശീയ ഗ്യാസ് ഗ്രിഡുകള്‍ 16200 കിലോ മീറ്ററില്‍ നിന്ന് 27000 കിലോ മീറ്ററിനായി ഉയര്‍ത്തുന്ന പ്രഖ്യാപനവും ഉണ്ട്. ഇത് ഇന്ധന മേഖലയെ സുശക്തമാക്കും.

പ്രതിസന്ധികളും ധാരാളം

പ്രതിസന്ധികളും ധാരാളം

എല്‍ഐസിയിലെ ഓഹരികള്‍ വിറ്റഴിക്കാനുള്ള പ്രഖ്യാപനം ബജറ്റിലെ വലിയ പോരായ്മയാണ്. സ്വകാര്യ ഇന്‍ഷുറന്‍സുകളുടെ ഓഹരികള്‍ ഇതോടെ ഇടിയും. എസ്ബിഐ, എച്ച്ഡിഎഫ്‌സി, നിപ്പോണ്‍ ലൈഫ് എന്നിവയും പിന്നോക്കം പോവും. 2019ല്‍ ഇവര്‍ക്ക വലിയ നേട്ടമുണ്ടായിരുന്നു. പുതുതായി മൂലധനം സംസ്ഥാന നിയന്ത്രണത്തിലുള്ള ബാങ്കുകളിലേക്ക് നല്‍കുന്ന കാര്യത്തില്‍ ധനമന്ത്രി മൗനം പാലിച്ചു. എസ്ബിഐ അടക്കമുള്ള ബാങ്കുകളെ ഇത് ബാധിക്കും. വളം മേഖലയിലെ ചില പ്രഖ്യാപനങ്ങളും തിരിച്ചടിയാണ്. വളം നിര്‍മാണ യൂണിറ്റുകളെയാണ ബാധിക്കുക. സീറോ ബജറ്റ് കൃഷിയെ പ്രോത്സാഹിപ്പിച്ച് വളം ഉപയോഗത്തെ കുറയ്ക്കുന്നതും തിരിച്ചടിയാണ്.

Recommended Video

cmsvideo
Union Budget 2020 Viewing Session | Oneindia Malayalam
റിയല്‍ എസ്‌റ്റേറ്റും നിര്‍മാണവും

റിയല്‍ എസ്‌റ്റേറ്റും നിര്‍മാണവും

ദേശീയ ലോജിസ്റ്റിക്‌സ് നയത്തിലും ധനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും കാര്യമായിട്ടുള്ള പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. ഭൂമി ഇടപാടില്‍ ക്രെഡിറ്റ് അവെയ്‌ലബിലിറ്റി വേണമെന്ന ആവശ്യമാണ് നിരാകരിച്ചത്. അതേസമയം ഭൂ ഇടപാടുകളെ ആദായ നികുതിയിലെ കുറവ് നല്ല രീതിയില്‍ സഹായിക്കും. പുതിയ വീടും, സ്ഥലവും വാങ്ങുന്നതിന് ആദായ നികുതി ഇളവ് ഗുണം ചെയ്യും.

<strong>ജിഡിപി നിരക്ക് 10 ശതമാനത്തിലെത്തും, 2021 സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം, ധനമന്ത്രിയുടെ പ്രവചനം</strong>ജിഡിപി നിരക്ക് 10 ശതമാനത്തിലെത്തും, 2021 സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം, ധനമന്ത്രിയുടെ പ്രവചനം

English summary
budget 2020 10 announcement of fm nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X