അടിസ്ഥാന സൗകര്യവികസനത്തിലേക്ക് ബജറ്റ് കൃത്യമായ വഴികാട്ടുന്നു: നരേന്ദ്ര മോദി
ദില്ലി: വികസന നടപടികളുടെയും പദ്ധതികളുടെയും ലക്ഷ്യം കൈവരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നൂറു ശതമാനം ജനസംഖ്യയില്‍ എത്തിക്കാമെന്നതിനും കേന്ദ്ര ബജറ്റ് വ്യക്തമായ വഴികാട്ടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ്‍ സഡക് യോജന, ജല്‍ ജീവന് മിഷന്, വടക്കുകിഴക്കന്‍ മേഖലകളുടെ കണക്റ്റിവിറ്റി, ഗ്രാമങ്ങളിലെ ബ്രോഡ്ബാന്‍ഡ് തുടങ്ങി എല്ലാ പദ്ധതികള്‍ക്കും ബജറ്റ് അവശ്യ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരമ്പരയിലെ രണ്ടാമത്തെ വെബിനാറാണിത്. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവണ്മെന്റുകളുടെ പ്രതിനിധികളും വെബിനാറില്‍ പങ്കെടുത്തു.
'സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിനായുള്ള ഞങ്ങളുടെ പ്രതിജ്ഞകള്‍ എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ്യമാകൂ, ഓരോ വ്യക്തിക്കും വിഭാഗത്തിനും പ്രദേശത്തിനും വികസനത്തിന്റെ പൂര്‍ണ്ണ നേട്ടം ലഭിക്കുമ്പോള്‍ മാത്രമേ എല്ലാവര്ക്കും ആ ശ്രമം നടത്താന്‍ കഴിയൂ'-മോദി അഭിപ്രായപ്പെട്ടു. ബജറ്റില്‍ പ്രഖ്യാപിച്ച വൈബ്രന്റ് വില്ലേജ് പരിപാടി അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്ക് കിഴക്കന്‍ മേഖലയ്ക്കുള്ള വികസന സംരംഭം (പിഎം-ദേവിന്) വടക്ക്-കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സാച്ചുറേഷന്‍ ഉറപ്പാക്കും. അതുപോലെ, 40 ലക്ഷത്തിലധികം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തതിനാല്‍ ഗ്രാമങ്ങളിലെ താമസസ്ഥലങ്ങളും ഭൂമിയും കൃത്യമായി നിര്‍ണ്ണയിക്കാന്‍ സ്വാമിത്വ സ്കീം സഹായിക്കുന്നു. യുണീക്ക് ലാന്‍ഡ് ഐഡന്റിഫിക്കേഷന്‍ പിന് പോലുള്ള നടപടികളിലൂടെ റവന്യൂ ഉദ്യോഗസ്ഥരെ ഗ്രാമീണ ജനത ആശ്രയിക്കുന്നത് കുറയും. ഭൂരേഖകളും അതിര്‍ത്തി നിര്‍ണയവും ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയക്രമവുമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
''വ്യത്യസ്ത സ്കീമുകളില്‍ 100 ശതമാനം കവറേജ് നേടുന്നതിന്, നമ്മള് പുതിയ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അതുവഴി പ്രോജക്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യും,'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ജല്‍ ജീവന് ദൗത്യത്തിന്റെ കീഴിലുള്ള 4 കോടി ജല കണക്ഷനുകളുടെ ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
നല്‍കാനുദ്ദേശിക്കുന്ന പൈപ്പ് ലൈനുകളുടെയും വെള്ളത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ''ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന് ഗ്രാമതലത്തില്‍ ഉടമസ്ഥാവകാശ ബോധം ഉണ്ടായിരിക്കുകയും 'ജലഭരണം' ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ട് 2024ഓടെ എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കണം.
ഗ്രാമീണ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇനി വെറും അഭിലാഷമല്ലെന്നും അത് അനിവാര്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രോഡ്ബാന്‍ഡ് ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക മാത്രമല്ല, ഗ്രാമങ്ങളില്‍ വൈദഗ്ധ്യമുള്ള യുവാക്കളുടെ വലിയൊരു സംഘം സൃഷ്ടിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. ബ്രോഡ്ബാന്‍ഡ്, രാജ്യത്തെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി സേവന മേഖല വിപുലീകരിക്കും. ഇതിനകം ജോലി പൂര്‍ത്തിയായ ബ്രോഡ്ബാന്‍ഡ് കഴിവുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളുടെ ഈ പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഗ്രാമീണ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാ ഏജന്‍സികളും സമന്വയവും ഏകോപനവും ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ ഒരുമിച്ച് ഇരിക്കുന്നത് സഹായകരമാകും.
പണത്തിന്റെ ലഭ്യതയേക്കാള്‍, സിലോകളുടെ സാന്നിധ്യവും ഒത്തുചേരലിന്റെ അഭാവവുമാണ് പ്രശ്നം. അതിര്‍ത്തി ഗ്രാമങ്ങളെ വിവിധ മത്സരങ്ങളുടെ വേദിയാക്കുക, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഭരണപരിചയം ഉപയോഗിച്ച് അവരുടെ ഗ്രാമങ്ങള്‍ക്ക് പ്രയോജനം ചെയ്യുക എന്നിങ്ങനെ നിരവധി നൂതന മാര്‍ഗങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗ്രാമത്തിന്റെ ജന്മദിനമായി ഒരു ദിവസം തീരുമാനിച്ച് ഗ്രാമത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മനോഭാവത്തോടെ ആഘോഷിക്കുന്നത് ഗ്രാമത്തോടുള്ള ജനങ്ങളുടെ അടുപ്പം ദൃഢമാക്കുകയും ഗ്രാമീണ ജീവിതം സമ്പന്നമാക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ സ്വാഭാവിക കൃഷിക്കായി കുറച്ച് കര്‍ഷകരെ തിരഞ്ഞെടുക്കല്‍, പോഷകാഹാരക്കുറവ്, കൊഴിഞ്ഞുപോക്ക് എന്നിവ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഗ്രാമങ്ങള്‍ തീരുമാനിക്കുന്നത് ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഫലങ്ങളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications