ആദ്യം ജെല്ലിക്കെട്ട് ഇപ്പോൾ കാളവണ്ടിയോട്ട മത്സരം !!! അനുമതി നൽകരുതെന്ന് ബോംബെ ഹൈക്കോടതി !!!
കാളയോട്ട മത്സരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ്വിധി വന്നിരിക്കുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നൽകരുതെന്ന് ബോംബെ ഹൈക്കോടതി. മത്സരയോട്ടത്തിൽ പ്രത്യേക നിയമം കൊണ്ടു വരുന്നതുവരെ സർക്കാർ അനുമതി നൽകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, ജസറ്റിസ് നിതിൻ ജംദാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കാളയോട്ട മത്സരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് വിധി വന്നിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമഭേദഗതി മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയതിനു പിറകെയാണ് മത്സരം നിരോധിക്കണമെന്ന ആവശ്യവുമായി പൂനെ സ്വദേശി അജയ് മറാത്തയുടെ നേതൃത്വത്തിൽ ഹർജി നൽകിയത്.

കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് ആഗസ്റ്റ് 17ന് പൂനെയിൽ നടക്കുന്ന മത്സരത്തിന് അനുമതി നൽകരുതെന്ന് ഹർജിയിൽ അജയ് ആവശ്യപ്പെട്ടിരുന്നു. കുതിരയെ പോലെ പന്തയത്തിൽ ഓടാൻ പ്രകൃതിദത്തമായ കഴിവില്ലാത്ത മൃഗമാണ് കാളകളെന്നും അവയെ അതിക്രൂരമായി പരിശീലിപ്പിച്ചും വേദനിപ്പിച്ചും നടത്തുന്ന മത്സരയോട്ടം അവസാനിപ്പിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications