ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, 35 പേർക്ക് ഗുരുതര പരിക്ക്!
ദില്ലി: ഹിമാചൽപ്രദേശിലെ കുളു ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 42 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് ഗുരുതരമായി പരിക്കു പറ്റി. കുളുവിലെ ബാഞ്ചറിനടുത്താണ് അപകടമുണ്ടായത്. ബസ്സിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ശബരിമല ആചാരം നിലനിര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വേണം, എങ്കിലേ ബിൽ നിലനിൽക്കൂ എന്ന് ശശി തരൂർ
ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പിമാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള എച്ച്പി 66-7065 എന്ന ബസ് മൂന്ന് മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് കുളു സുപ്രണ്ട് ഓഫ് പോലീസ് ശാലിനി അഗ്നിഹോത്രി വ്യക്തമാക്കി.
മരിച്ച പതിനഞ്ച് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി എഎൻഐ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സക്കാർ എല്ലാ വിധ സഹായങ്ങളും ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Deeply saddened by the bus accident in Kullu. Condolences to the families of those who lost their lives. I hope the injured recover soon. The Himachal Pradesh Government is providing all possible assistance that is required: PM @narendramodi
— PMO India (@PMOIndia) June 20, 2019