ഘോസിയില്‍ ഇന്ത്യാ സഖ്യം: കൂറുമാറിയ നേതാവിന് തിരിച്ചടി, ബംഗാളില്‍ ബിജെപി സിറ്റിങ് സീറ്റില്‍ ടിഎംസി
ഉത്തർപ്രദേശിലെ ഘോസി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാർത്ഥി വന്‍ വിജയത്തിലേക്ക്. പകുതി വോട്ടുകള്‍ മാത്രം എണ്ണിക്കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എസ് പി സ്ഥാനാർത്ഥി സുധാകർ സിങ് സ്വന്തമാക്കിയിരിക്കുന്നത്. എസ്പിക്ക് ഇതുവരെ 51844 വോട്ട് ലഭിച്ചപ്പോള്‍ മുന്‍ എസ്പി നേതാവ് കൂടിയായ ബി ജെ പി സ്ഥാനാർത്ഥി ധാര സിങ്ങിന് നേടാനായത് 32400 വോട്ട് മാത്രമാണ്.
കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിംഗിന് പിന്തുണ നൽകാന്‍ തീരുമാനിച്ചതോടെ "ഇന്ത്യാ സംഖ്യത്തിന്റെ" സ്ഥാനാർത്ഥി എന്ന നിലയിലും സുധാകർ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് പുറമെ രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി), അപ്നാ ദൾ കാമറവാദി എന്നിവരും സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താതെ എസ് പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി ചിഹ്നത്തിൽ മത്സരിച്ച് എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട ദാരാ സിംഗ് ചൗഹാൻ രാജിവച്ചതിനെത്തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജിവെച്ച ദാര സിംഗ് ചൗഹാൻ പിന്നാലെ ബി ജെ പിയില്‍ ചേരുകയും ഉപതിരഞെടുപ്പില്‍ സ്ഥാനാർത്ഥിയാവുകയുമായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ 22,216 വോട്ടിന്റെ വിജയമായിരുന്നു ദാര സിംഗ് ചൗഹാൻ സ്വന്തമാക്കിയിരുന്നത്.
അതേസമയം, ത്രിപുരയിലെ ധന്പൂർ, ബോക്സാനഗർ എന്നീ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും ബി ജെ പി വിജയം നേടി. ധന്‍പൂർ ബി ജെ പിയുടേയും ബോക്സാനഗർ സി പി എമ്മിന്റേയും സിറ്റിങ് സീറ്റുകളായിരുന്നു. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് സി പി എം വോട്ടെണ്ണല്‍ ബഹിഷ്കരിച്ചിരുന്നു.
ജാർഖണ്ഡിലെ ദുമ്രിയിൽ എന്‍ ഡി എ സഖ്യകക്ഷിയായ എ ജെ എസ് യു സ്ഥാനാർത്ഥി യശോദ ദേവി 5707 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ഇന്ത്യൻ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജെ എം എം തങ്ങളുടെ നേതാവായ ബേബി ദേവിയെ രംഗത്ത് ഇറക്കിയിരുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ ജഗർനാഥ് മഹ്തോ ഏപ്രിലിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉത്തരാഘണ്ഡിലെ ബാഗേശ്വർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്താം റൗണ്ടിലെത്തിയപ്പോള്‍ ബിജെപി 2041 വോട്ടിന് മുന്നിലാണ്. ഒമ്പതാം റൗണ്ടിൽ കോൺഗ്രസിനേക്കാൾ 2261 വോട്ടിന് ബിജെപി മുന്നിലായിരുന്നു. 2007 മുതൽ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ചന്ദന്‍ ദാസിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പി ചന്ദന്‍ ദാസിന്റെ ഭാര്യയെ രംഗത്ത് ഇറക്കിയപ്പോള്‍ ബസന്ത് കുമാറിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ധുപ്ഗുരി നിയമസഭാ മണ്ഡലത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് അടുക്കുകയാണ്. ബി ജെ പിയുടെ സിറ്റിങ് സീറ്റാണ് ഇത്. നിലവില്‍ ടി എം സിയുടെ നിർമ്മല്‍ ചന്ദ റോയി 2931 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബി ജെ പി നേതാവ് തപ്സി റോയി 69509 വോട്ടുമായി രണ്ടാമതാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications