Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘോസിയില്‍ ഇന്ത്യാ സഖ്യം: കൂറുമാറിയ നേതാവിന് തിരിച്ചടി, ബംഗാളില്‍ ബിജെപി സിറ്റിങ് സീറ്റില്‍ ടിഎംസി

ഉത്തർപ്രദേശിലെ ഘോസി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാർത്ഥി വന്‍ വിജയത്തിലേക്ക്. പകുതി വോട്ടുകള്‍ മാത്രം എണ്ണിക്കഴിഞ്ഞപ്പോഴേക്കും ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എസ് പി സ്ഥാനാർത്ഥി സുധാകർ സിങ് സ്വന്തമാക്കിയിരിക്കുന്നത്. എസ്പിക്ക് ഇതുവരെ 51844 വോട്ട് ലഭിച്ചപ്പോള്‍ മുന്‍ എസ്പി നേതാവ് കൂടിയായ ബി ജെ പി സ്ഥാനാർത്ഥി ധാര സിങ്ങിന് നേടാനായത് 32400 വോട്ട് മാത്രമാണ്.

കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിംഗിന് പിന്തുണ നൽകാന്‍ തീരുമാനിച്ചതോടെ "ഇന്ത്യാ സംഖ്യത്തിന്റെ" സ്ഥാനാർത്ഥി എന്ന നിലയിലും സുധാകർ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് പുറമെ രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി), അപ്നാ ദൾ കാമറവാദി എന്നിവരും സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താതെ എസ് പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 sp-mamatha

2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി ചിഹ്നത്തിൽ മത്സരിച്ച് എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട ദാരാ സിംഗ് ചൗഹാൻ രാജിവച്ചതിനെത്തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജിവെച്ച ദാര സിംഗ് ചൗഹാൻ പിന്നാലെ ബി ജെ പിയില്‍ ചേരുകയും ഉപതിരഞെടുപ്പില്‍ സ്ഥാനാർത്ഥിയാവുകയുമായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ 22,216 വോട്ടിന്റെ വിജയമായിരുന്നു ദാര സിംഗ് ചൗഹാൻ സ്വന്തമാക്കിയിരുന്നത്.

അതേസമയം, ത്രിപുരയിലെ ധന്പൂർ, ബോക്സാനഗർ എന്നീ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും ബി ജെ പി വിജയം നേടി. ധന്‍പൂർ ബി ജെ പിയുടേയും ബോക്സാനഗർ സി പി എമ്മിന്റേയും സിറ്റിങ് സീറ്റുകളായിരുന്നു. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് സി പി എം വോട്ടെണ്ണല്‍ ബഹിഷ്കരിച്ചിരുന്നു.

ജാർഖണ്ഡിലെ ദുമ്രിയിൽ എന്‍ ഡി എ സഖ്യകക്ഷിയായ എ ജെ എസ് യു സ്ഥാനാർത്ഥി യശോദ ദേവി 5707 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ഇന്ത്യൻ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജെ എം എം തങ്ങളുടെ നേതാവായ ബേബി ദേവിയെ രംഗത്ത് ഇറക്കിയിരുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ ജഗർനാഥ് മഹ്തോ ഏപ്രിലിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഉത്തരാഘണ്ഡിലെ ബാഗേശ്വർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്താം റൗണ്ടിലെത്തിയപ്പോള്‍ ബിജെപി 2041 വോട്ടിന് മുന്നിലാണ്. ഒമ്പതാം റൗണ്ടിൽ കോൺഗ്രസിനേക്കാൾ 2261 വോട്ടിന് ബിജെപി മുന്നിലായിരുന്നു. 2007 മുതൽ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ചന്ദന്‍ ദാസിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പി ചന്ദന്‍ ദാസിന്റെ ഭാര്യയെ രംഗത്ത് ഇറക്കിയപ്പോള്‍ ബസന്ത് കുമാറിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.

ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ധുപ്ഗുരി നിയമസഭാ മണ്ഡലത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് അടുക്കുകയാണ്. ബി ജെ പിയുടെ സിറ്റിങ് സീറ്റാണ് ഇത്. നിലവില്‍ ടി എം സിയുടെ നിർമ്മല്‍ ചന്ദ റോയി 2931 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബി ജെ പി നേതാവ് തപ്സി റോയി 69509 വോട്ടുമായി രണ്ടാമതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+