സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം രോഹിഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര
ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാറിന്റ അടുത്ത ലക്ഷ്യം രാജ്യത്ത് തങ്ങുന്ന മുഴുവന്‍ രോഹിഗ്യന്‍ അഭയാര്‍ത്ഥികളേയും പുറത്താക്കലാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. പൗര്വത്വ നിയമ ഭേദഗതി, പൗരത്വ രജിസ്ട്രേഷന് എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുമ്പോഴാണ് അടുത്ത ഘട്ടത്തിലെ നീക്കങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് രംഗത്ത് എത്തുന്നത്.
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ രോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്. ഇവരെ പുറത്താക്കാനുള്ള നടപടില്‍ സര്‍ക്കാര്‍ സ്വീകരിക്കും.

സര്‍ക്കാര്‍ നിശ്ചയിച്ച പാക്കിസ്ഥാന്,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ അയല്‍ രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങളില്‍ പെട്ട ജനങ്ങളല്ല അവര്‍. അവര്‍ മ്യാന്മറില് നിന്നും വന്നവരാണ് അതിനാല്‍ തന്നെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മുകശ്മീരിലും വലിയ തോതില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നും ഇവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുമെന്നും ജിതേന്ദ്ര പറഞ്ഞു.
2011 മുതലാണ് റോഹിങ്കന്‍ വംശജര്‍ ഇന്ത്യയിലേക്ക് കടന്നു വരാന്‍ തുടങ്ങിയത്. യുഎന്‍ കണക്ക് പ്രകാരം 14000 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ 40000 ഓളം റോഹിങ്കര്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. 2017 മുതല്‍ രോഹിഗ്യനുകള് ഉള്‍പ്പടെ 22 മ്യാന്മര് പൗരന്മാരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications