സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ദില്ലി; സിഎഎ-എൻആർസി നിയമങ്ങൾ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നിയമത്തിൽ ഇന്ത്യയിലെ പൗരൻമാർ യാതൊരു തരത്തിലും ആശങ്കപെടേണ്ടതില്ലെന്നും ഭാഗവത് പറഞ്ഞു. നാനി ഗോപാല്‍ മഹന്തയുടെ സിറ്റസന്‍ഷിപ്പ് ഡിബേറ്റ് ഓവര്‍ എന്‍ആര്‍സ് ആന്‍ഡ് സിഎഎ, അസം ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
സിഎഎ-എൻആർസി എന്നിവ ഇന്ത്യയിലെ പൗരൻമാർക്കെതിരായ നിയമമല്ല. ഇന്ത്യയിലെ മുസ്‌ലിം പൗരന്മാരെ സിഎഎ ഒരുതരത്തിലും ബാധിക്കില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിലർ ഇത് ഹിന്ദു-മുസ്ലീം പ്രശ്നമായി പ്രചരിപ്പിച്ചതാണെന്നും ഭാഗവത് പറഞ്ഞു.ഇത് ഹിന്ദു-മുസ്ലീമിന്റെ വിഷയമല്ലെന്നും ഭാഗവത് പറഞ്ഞു.
വിഭജനത്തിനുശേഷം അതത് ന്യൂനപക്ഷ സമുദായങ്ങളെ പരിപാലിക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ അത് പാലിക്കുന്നുണ്ടോയെന്ന് ഭാഗവത് ചോദിച്ചു. ഇന്ന് വരെ ഇന്ത്യ അത് പാലിച്ചു. എന്നാൽ പാകിസ്ഥാൻ അത് പാലിച്ചിട്ടില്ല. ഒരു സ്വതന്ത്ര രാജ്യം ഉണ്ടാകുമെന്ന സ്വപ്നവുമായി ജനങ്ങളെല്ലാം ബ്രിട്ടീഷുകാർക്കെതിരെ പോരാടി.വിഭജന സമയത്ത് ഇന്ത്യൻ ജനതയുടെ അഭിപ്രായങ്ങൾ തേടിയിരുന്നില്ല. അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. നേതാക്കളാണ് അത്തരമൊരു തിരുമാനം കൈക്കൊണ്ടത്. അത് ജനങ്ങൾ അംഗീകരിച്ചു.
നിരവധി പേരാണ് വിഭജനത്തെ തുടർന്ന് കുടിയൊഴിക്ക്പെട്ടത്. ഇപ്പോഴും അവരെ ഒഴിപ്പിക്കുന്നു. അവർ ചെയ്ത തെറ്റ് എന്താണ്? അവരെ കുറിച്ച് ആരാണ് ചിന്തിക്കുകയ? അത്തരക്കാരെ സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഭാഗവത് പറഞ്ഞു. ആരാണ് നമ്മുടെ രാജ്യത്തെ പൗരൻ എന്ന് അറിയാനുള്ള ഒരു രീതിയാണ് എൻആർസി. ഇത് ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല.സെക്യുലറിസം, സോഷ്യലിസം എന്നിവ മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ട ആവശ്യം നമുക്കില്ല.ഇന്ത്യക്കാർക്ക് മറ്റുള്ള മതങ്ങളോട് യാതൊരു പ്രശ്നവും ഇല്ലെന്നും ഭാഗവത് പറഞ്ഞു.
വ്യത്യസ്ത ആശയവുമായി ഒരുകൂട്ടം പൊലീസുകാർ; നവീന ചിന്താഗതിയിൽ പിറന്നത് 'കൈത്താങ്ങും' 'സാന്ത്വനവും'
പെഗസസ് ഫോൺ ചോർത്തൽ; വിശ്വാസ യോഗ്യമായ തെളിവുണ്ടെങ്കിൽ അന്വേഷണമെന്ന് എൻഎസ്ഒ
Recommended Video
വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം, രണ്ടാം തരംഗം 49 ലക്ഷത്തോളം ജീവനെടുത്തെന്ന് റിപ്പോര്‍ട്ട്