പൗരത്വ ഭേദഗഗി നിയമത്തിനെതിരെ പ്രതിഷധം, ദില്ലിയിൽ 1200 പേരെ കസ്റ്റഡിയിലെടുത്തു, കേരളത്തിലും ജാഗ്രത
ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച 1200 ഓളം പേരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയിലേക്ക് പ്രതിഷേധവുമായി എത്തിയവരെയാണ് പോലീസ് തടഞ്ഞുവെച്ചത്. നംഗ്ലോയിലെ സൂരജ്മൽ സ്റ്റേഡിയത്തിലും ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലുമായാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെച്ചത്.
പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, വൃദ്ധ കാരാട്ട്, അജയ് മാക്കൻ തുടങ്ങിയവരെ ചെങ്കോട്ടയ്ക്കും മാണ്ഡി ഹൗസിനും സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദില്ലിയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തെ ഇരുപത് മെട്രേ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ മംഗളൂരുവിലെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് വെടിവെപ്പിൽ പരുക്കേറ്റ രണ്ട് പേർ കൊല്ലപ്പെട്ടത്. സ്ഥിതി ഗതികൾ വഷളാക്കി. ഞായറാഴ്ച വരെ മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
മംഗളൂരു സംവഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരു സംഘർഷം: സർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് കർണാടക ആർടിസി ബസ് പ്രതിഷേധക്കാർ തടഞ്ഞു. കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കോലം കത്തിക്കുകയും ചെയ്തു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications