വസ്ത്രമില്ലാതെ പരീക്ഷയ്ക്കിരിക്കാന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം
മുസാഫര്‍പുര്‍: ആര്‍മിയുടെ ക്ലര്‍ക്ക് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ഥികളോട് വസ്ത്രമഴിച്ചുവെച്ച് പരീക്ഷയ്ക്കിരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞദിവസം ബിഹാറിലെ മുസാഫര്‍പുരില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ആര്‍മി ഉദ്യോഗസ്ഥരുടെ വ്യത്യസ്തരീതിയിലുള്ള നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകളോ എഴുതാന്‍ മേശയോ നല്‍കിയതുമില്ല.
ഏതാണ്ട് 11,000 പേരാണ് ആര്‍മി ക്ലര്‍ക്ക് പരീക്ഷയ്ക്കായി സ്ഥലത്തെത്തിയത്. വലിയൊരു ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരീക്ഷ. പരീക്ഷയ്ക്കെത്തിയവരോട് അണ്ടര്‍വെയര്‍ ഒഴിച്ച് മറ്റുള്ളവയെല്ലാം അഴിച്ചുവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഗ്രൗണ്ടില്‍ നിശ്ചിതദൂരത്ത് ഇരുത്തിയായിരുന്നു പരീക്ഷ നടത്തിയത്. മിക്കവിദ്യാര്‍ഥികളും നിലത്ത് കുനിഞ്ഞിരുന്ന് തല മേശയായി ഉപയോഗിച്ചായിരുന്നു പരീക്ഷ പൂര്‍ത്തിയാക്കിയത്.

സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി ആര്‍മി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കഴിഞ്ഞതവണ പരീക്ഷയ്ക്കിടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷയേക്കാള്‍ കടുപ്പമായിരുന്നു നിലത്തിരുന്നുള്ള എഴുത്തെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ ഒരു വിദ്യാര്‍ഥി അണ്ടര്വെയര്മാത്രം ധരിച്ചെത്തിയത് വാര്‍ത്തയായിരുന്നു. പരീക്ഷയ്ക്കിടെ ദേഹപരിശോധന നടത്തുന്നുണ്ടെന്നും അത് ഒഴിവാക്കാനായിട്ടാണ് ഇത്തരമൊരു വസ്ത്രത്തില്‍ പരീക്ഷയ്ക്കെത്തിയതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ പ്രതികരണം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications