നിറത്തിന്റെയോ മതത്തിന്റെയോ പേരില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ അനുവദിക്കില്ലെന്ന് രാജ്നാഥ് സിങ്
ദില്ലി: നിറത്തിന്റെ പേരില്‍ ദക്ഷിണേന്ത്യക്കാരെ മുഴുവന്‍ അവഹേളിച്ച ബിജെപി നേതാവിന്റെ പരാമര്‍ശം ലോക്സഭയില്‍ ബഹളത്തിനിടയാക്കയതിനെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ ജനങ്ങളെ നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ തരംതിരിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ലോക്സഭയില്‍ പ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്നാണ് മന്ത്രി വിശദീകരണം നല്‍കിയത്. ബിജെപി രാജ്യസഭാ അംഗമായ തരുണ്‍ വിജയ് ആണ് വംശീയ പരാമര്‍ശം നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കറുത്തുവരാണെങ്കിലും തങ്ങള്‍ അവരുമായി സഹകരിക്കുന്നുണ്ടല്ലോയെന്നായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം.

സംഭവത്തില്‍ അദ്ദേഹം ഇതിനകം തന്നെ ക്ഷമ ചോദിച്ചതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. അതുകൊണ്ടുതന്നെ വിവാദം അവസാനിപ്പിക്കണം. ഇത്തരമൊരു പരാമര്‍ശം ആരും നടത്താന്‍ പാടില്ലാത്തതാണ്. രാജ്യത്തെ ഒരുതരത്തിലും ഭിന്നിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, തരുണ്‍ വിജയിയുടെ പേര് പരാമര്‍ശിക്കാന്‍ രാജ്നാഥ് സിങ് തയ്യാറായില്ല.
More From
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications