പാർക്കിംഗിന്റെ പേരിൽ തർക്കം: എബിവിപി നേതാവിനെതിരെ കേസ്; വീടിന് മുമ്പിൽ മൂത്രമൊഴിച്ച് പകരം വീട്ടി?
ചെന്നൈ: എബിവിപി പ്രസിഡന്റ് സുബ്ബയ്യാ ഷൺമുഖത്തിനെതിരെ പോലീസ് കേസെടുത്തു. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ വീടിന് മുമ്പിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വയോധികയുടെ പരാതിയിൽ ചെന്നൈ പോലീസാണ് കേസെടുത്തത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായാണ് വയോധിക പോലീസീനെ സമീപിച്ചത്. സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് കനിമൊഴിയും രംഗത്തെത്തിയിരുന്നു.

പകരം വീട്ടാൻ ശ്രമം
തർക്കത്തെ തുടർന്ന് പകരം വീട്ടുന്നതിനായി എബിവിപി നേതാവ് തന്റെ വീടിന് മുമ്പിലെത്തി മൂത്രം ഒഴിച്ചെന്നും ഉപയോഗിച്ച സർജിക്കൽ മാസ്കുകൾ വലിച്ചെറിഞ്ഞെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ ജൂലൈ 11 ന് പോലീസിൽ പരാതി നൽകിയെന്ന് വ്യക്തമാക്കിയ വയോധികയുടെ കുടുംബം ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് സമർപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.

എബിവിപി നേതാവിനെതിരെ കേസെടുത്തു
സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് എബിവിപി നേതാവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 271, 427 എന്നീ വകുപ്പുകൾക്ക് പുറമേ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള തർക്കത്തെത്തുടർന്നാണ് എബിവിപി നേതാവിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടായതെന്നാണ് വയോധികയുടെ കുടുംബം നൽകുന്ന വിവരം. തന്റെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് സ്ഥലം ഉപയോഗിച്ചിരുന്ന ഷൺമുഖത്തിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ പരാതി നൽകിയത്.

പരാതി നൽകിയിട്ട് രണ്ടാഴ്ച
വിധവകൂടിയായ വയോധിക തനിച്ചാണ് ചെന്നൈ സബർബൻ ഏരിയയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചുവരുന്നത്. ഹൌസിംഗ് സൊസൈറ്റിയിലെ പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട് ജൂലൈ 11നാണ് ഇവർ ആഡമ്പാക്കം പോലീസിൽ പരാതി നൽകുന്നത്. എന്നാൽ ഈ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പോലീസിനെതിരെ ആരോപണമുന്നയിച്ച് വയോധികയുടെ സഹോദര പുത്രനും ബാലാജി വിജയരാഘവൻ രംഗത്തെത്തിയിരുന്നു. വയോധികയുടെ സുരക്ഷ സംബന്ധിച്ച് ഇദ്ദേഹം ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. 1500രൂപയാണ് വാടക ഇനത്തിൽ ഇവർ ആവശ്യപ്പെട്ടിരുന്നത്.

പോലീസിന് വിമർശനം
വയോധികകയ്ക്കെതിരെ അതിക്രമം കാണിച്ച സംഭവത്തിൽ ഡിഎംഎകെയും എബിവിപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വലതുപക്ഷ നേതാക്കൾക്കെതിരെ പരാതി ഉയരുന്ന സാഹചര്യത്തിൽ പോലീസ് കണ്ണടയ്ക്കുന്നുവെന്നാണ് ഡിഎംകെ നേതാവ് കനിമൊഴിയുടെ പ്രതികരണം. ഈ സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് പോലീസിനെതിരെ രൂക്ഷ വിമർശനമാണ് കനിമൊഴി ഉന്നയിച്ചത്.

ആരോപണം നിരസിച്ചു
തനിക്കെതിരെയുള്ള വയോധികയുടെ ആരോപണങ്ങൾ നിഷേധിച്ച് സുബ്ബയ്യ ഷൺമുഖം നേരിട്ട് രംഗത്തെത്തിയിരുന്നു. തനിക്കതിരെയുള്ളത് തെറ്റായ പരാതിയാണെന്നും പോലീസിന് സമർപ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ വ്യാജമാണെന്നുമാണ് ഇയാളുടെ വാദം. ഇതിന് പിന്നാലെ സുബ്ബയ്യയെ പിന്തുണച്ച് എബിവിപി മീഡിയ ഇൻചാർജ് രാഹുൽ ചൌധരിയും രംഗത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് ഇയാളും ഉന്നയിക്കുന്ന വാദം. അപകീർത്തികരമായ വാദങ്ങൾ ഉന്നയിച്ചതിന് വയോധികയ്ക്കും കുടുംബത്തിനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംഘം മുന്നറിയിപ്പ് നൽകുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications