സുപ്രധാന നീക്കങ്ങൾ.. തിരിച്ചെത്തിയ കള്ളപ്പണം തിരിച്ചറിയും, ആധാർ-പാൻ ബന്ധിപ്പിക്കൽ വൈകിയിട്ടില്ല
നോട്ട് നിരോധത്തിന് ശേഷമുള്ള 2.89 ലക്ഷം കോടിയുടെ നിക്ഷേപം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. 10 ലക്ഷത്തോളം പേരുടെ നിക്ഷേപമാണ് നിരീക്ഷണത്തിലുള്ളത്. കൃത്യമായ കണക്കുകള്‍ എടുത്താല്‍ 9.72 ലക്ഷം ആളുകളാണ് 13.33 ലക്ഷം അക്കൗണ്ടുകളിലായി ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ 1 കോടിയിലധികം വിലവരുന്ന പ്രോപ്പര്‍ട്ടികളും നിരീക്ഷണത്തിലാണ്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെ വന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കള്ളപ്പണം പിടിച്ചെടുക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്ന സര്‍ക്കാര്‍ വാദം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്.
അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്
കാവ്യയെ പെടുത്തിയത് സുനിയല്ല, ഇയാൾ! കാവ്യയും അമ്മയും തുരുതുരെ വിളിക്കുന്നുവത്രേ.. ഇതോ വില്ലൻ?
നോട്ട് നിരോധനത്തിന്റെ ലക്ഷ്യം അതായിരുന്നില്ല എന്നാണ് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം നടപ്പാക്കിയതോടെ കളളപ്പണം വരെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായെന്നും അത് അനധികൃത സമ്പാദ്യവും പണവും കണ്ടെത്താന്‍ സാധിച്ചുവെന്നുമാണ് ജെയ്റ്റ്‌ലിയുടെ വാദം. അതിനിടെ ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ ആധാര്‍ പാനുമായി ലിങ്ക് ചെയ്യാന്‍ ഇനി അവസരമുണ്ട്. പണമിടപാടുകള്‍ക്ക് ഇത് സുപ്രധാനമാണ്.