സിസിടിവി കുടുക്കി!!! നോമ്പിലായിരുന്ന വനിതാ ജീവനക്കാരിക്കു നേരെ സഹപ്രവർത്തകന്റെ മർദനം!!!
സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ സിസിടിയിലാണ് ദ്യശ്യങ്ങൾ പതിഞ്ഞത്.
ബംഗളൂരു: സ്ത്രീ സംരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാരായിട്ടും സർക്കാർ ഓഫീസ് ജീവനക്കാരിക്ക് നേരെ ആക്രമണം .വൈകി വന്നതിന്റെ പേരിൽ ജീനവക്കാരിക്ക് സഹപ്രവർത്തകനിൽ നിന്നും നേരിടേണ്ട വന്നത് ക്രൂര പീഡനമാണ്.
കർണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം നടന്നത്. വൈകി വന്നതിന്റെ പേരിൽ സഹപ്രവർത്തകനുമായി വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് അവരെ ചവിട്ടുകയുമായിരുന്നു. സംഭവത്തെ പറ്റി പറയുന്നതിങ്ങനെ റമദാൻ നോമ്പടുത്തതു കൊണ്ട് നസ്രീൻ അൽപം വൈകിയാണ് ഓഫീസിലെത്തിയത്. ഇത് ചോദ്യം ചെയ്ത ശരണപ്പയുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ശരണപ്പ സീറ്റിൽ നിന്നെഴുന്നേറ്റ് നസ്രീനെ ചവിട്ടുകയുമായിരുന്നു. നസ്രീന്റെ പരാതിയെ തുടർന്ന് ശരണപ്പയെ സർവീസില്‍ നിന്ന് പുറത്താക്കിട്ടുണ്ട്. ശനിയാഴ്ച ഓഫീസിന് അവധിയായിരുന്നുവെന്നും പൂർത്തിയാകാൻ ബാക്കിയുള്ള ജോലികൾ ചെയ്യാൻ നസ്രീനെയും ശരണപ്പയെയും ഏൽപ്പിക്കുകയായിരുന്നുവെന്നും കൗൺസിൽ അധികൃതർ അറിയിച്ചു.
താൽക്കാലികാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായാണ് നിയമിച്ചിരുന്നതെന്നും നസ്രീൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവം അറിഞ്ഞതെന്നും കൗൺസിൽ അറിയിച്ചു. സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ സിസിടിയിലാണ് ദ്യശ്യങ്ങൾ പതിഞ്ഞത്. ഇത് എൻഐഎ ന്യൂസ് ഏജൻസിയാണ് പുറത്തു വിട്ടത്.
#CAUGHTONCAM: Sindhanur City Municipal Council employee kicks a woman colleague, in Karnataka's Raichur. Accused arrested, case registered. pic.twitter.com/X2lYckClXI
— ANI (@ANI_news) June 13, 2017