വെള്ളം കൊടുക്കേണ്ടെന്ന് സര്‍വകക്ഷിയോഗം.. ബെംഗളൂരുവില്‍ 2 മണിക്ക് അടിയന്തിര മന്ത്രിസഭാ യോഗം!
ബെംഗളൂരു: കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കര്‍ണാടകയില്‍ സര്‍വകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
Read Also: കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്... 6000 ഘനയടി വെള്ളം കൊടുത്തേ പറ്റൂ!
കാവേരിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ണാടക അസംബ്ലിയുടെ തീരുമാനത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. തമിഴ്നാടിന് വിട്ടുകൊടുക്കാന്‍ വെള്ളമില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ണാടക. സുപ്രീം കോടതി വിധിയില്‍ കര്‍ണാടക എന്ത് തീരുമാനിക്കും എന്ന് ഉറ്റുനോക്കുകയാണ് തമിഴ്നാടും. സര്‍വകക്ഷി യോഗത്തിന്റെ ലൈവ് അപ്ഡേറ്റുകളിലേക്ക്...

പ്രമേയത്തിന് മുന്‍ഗണന
കാവേരി വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന ഒരേ അഭിപ്രായം ഇതായിരുന്നു - സംസ്ഥാന അസംബ്ലി പാസാക്കിയ പ്രമേയത്തിനാണ് പ്രാധാന്യം. കേന്ദ്രം മുഖ്യമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തട്ടെ. എന്നിട്ട് നോക്കാം ബാക്കി.

വെള്ളം വിട്ടുകൊടുക്കേണ്ട
തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്ന ധാരണയാണ് സര്‍വകക്ഷി യോഗം മുന്നോട്ട് വെച്ചത്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

എല്ലാ കക്ഷികളും ഹാജര്‍
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് എല്ലാ പാര്‍ട്ടിക്കാരും ഹാജരാണ്. കഴിഞ്ഞ ആഴ്ച നടന്ന സര്‍വകക്ഷി യോഗം ബി ജെ പി ബഹിഷ്കരിച്ചിരുന്നു. യെഡിയൂരപ്പ, സദാനന്ദ ഗൗഡ, പ്രതാപ് സിംഹ തുടങ്ങിയവരാണ് യോഗത്തിലുള്ളത്.

ബി ജെ പി, സര്‍ക്കാരിനൊപ്പം
തമിഴ്് നാടിന് വെള്ളം കൊടുത്തേ പറ്റൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍, കര്‍ണാടക സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ എന്നാണ് ബി ജെ പിയുടെ നിലപാട്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് യെഡിയൂരപ്പ പറഞ്ഞു.

വിധി അനുസരിച്ചേ പറ്റൂ
വെള്ളം വിട്ടുകൊടുക്കണമെന്ന നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്്ത കര്‍ണാടകയോട് വിധി അനുസരിച്ചേ പറ്റൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. സെപ്തംബര്‍ 30 വരെ 3000 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധി കര്‍ണാടക അനുസരിച്ചിരുന്നില്ല.

കര്‍ണാടകയ്ക്ക് ശാസന
തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്ന കര്‍ണാടക അസംബ്ലിയുടെ പ്രമേയത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞു. സുപ്രീം കോടതി വിധി അനുസരിക്കാതിരിക്കുന്നത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ ശരിയായ നടപടിയല്ല എന്നാണ് കോടതി കര്‍ണാടകയോട് പറഞ്ഞത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications