കാവേരി നദീജല തര്‍ക്കം; പ്രതിസന്ധിയിലായത് ബിജെപിയും കോൺഗ്രസും, തിരഞ്ഞെടുപ്പ് ചൂടു കൂട്ടി കാവേരി
ബെംഗളൂരു; കാവേരി നദി എന്നും തര്ക്കനദിയായിരുന്നു. തമിഴ്നാടും കര്‍ണാടകയും ഈ നദിയുടെ പേരില്‍ പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ അവസരത്തിലും കാവേരി വിഷയമാകുകയാണ്.കാവേരി ജലം വിട്ടുനല്‍കുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. ഈ ഉത്തരവ് കര്‍ണാടക തിരഞ്ഞെടുപ്പ പ്രചരണത്തില്‍ ശ്രദ്ധ ഉന്നീയിരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കര്‍ണാടകയെ നയിക്കുന്ന കോണ്‍ഗ്രസിനെയും ഈ ഉത്തരവ് സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.നിലവിലെ ജലത്തിൽനിന്ന് നാലു ടി.എം.സി ജലം അടിയന്തരമായി തമിഴ്നാടിന് കർണാടക നൽകണമെന്നാണ് ഉത്തരവ്. ഇത് പാലിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകിയ സ്ഥിതിക്ക് ഇനി കർണാടകയുടെ നിലപാടാണ് അറിയേണ്ടത്.വിട്ടുകൊടുക്കാൻ വെള്ളമെവിടെ എന്നായിരുന്നു കോടതിവിധി സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദ്യ പ്രതികരണം.

ഉത്തരവിെൻറ വിശദാംശങ്ങൾ പരിശോധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി നൽകി. കർണാടക കുടിവെള്ളക്ഷാമം അനുഭവിക്കുേമ്പാൾ തമിഴ്നാടിന്തമിഴ്നാടിന് ജലം നൽകാനാവില്ലെന്നായിരുന്നു ജലവിഭവ മന്ത്രി എം.ബി. പാട്ടീൽ പ്രകരിച്ചത്. അതേസമയം, തമിഴ്നാടിന് ജലം നൽകിയാൽ സമരമാരംഭിക്കുമെന്ന മുന്നറിപ്പുമായി കാവേരി ഹിതരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ട് ഇരു സംസ്ഥാനങ്ങളുടെയും ജല ആവശ്യകത സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നാണ് ആവശ്യം.
കർണാടകക്ക് ലഭിച്ചിരുന്ന 270 ടി.എം.സി അടി ജലത്തിന് പുറമെ ബംഗളൂരു നഗരത്തിെൻറ വർധിച്ച ആവശ്യം കണക്കിലെടുത്ത് 14.75 ടി.എം.സി അടി ജലം കൂടി നൽകാൻ കഴിഞ്ഞ ഫെബ്രുവരി 16ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാടിെൻറ ജലവിഹിതം കുറക്കുകയും ചെയ്തു. ഈ ഉത്തരവ് തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ക്കാണ് വഴിതെളിച്ചത്.
കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് വിശദാംശം സമർപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോവാനായിരുന്നു കേന്ദ്ര തീരുമാനം. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കുന്നതിന് കർണാടക എതിരാണ്. ബോർഡ് രൂപവത്കരണ തീരുമാനം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നതിനാൽ സുപ്രീംകോടതിയിൽ കേന്ദ്രം പലതവണ അവധി മാറ്റിവാങ്ങുകയായിരുന്നു.അതിനിടെയാണ് ഇപ്പോള്‍ ഇങ്ങനൊരു ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
മേയ് 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ ഉത്തരവ് തേടുകയാണ് കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ള പ്രശ്നങ്ങള്‍ക്കപ്പുറം ഇരു സംസ്ഥാനങ്ങള്‍ക്കും ഇപ്പോള്‍ കാവേരി ഒരു വാശി കൂടിയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയ്ക്കെതിരായ ഉത്തരവ് നടപ്പാക്കിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഇരു പാര്‍ട്ടികളും കണക്ക് കൂട്ടുന്നു.അതേസമയം കാവേരി തടത്തിലെ കർഷകർ വരും ദിവസങ്ങളിൽ സമരവുമായി രംഗത്തിറങ്ങിയാൽ ജെ.ഡി-എസിെൻറ ശക്തികേന്ദ്രം കൂടിയായ മൈസൂരു മേഖലയിലെ പ്രചാരണരംഗത്ത് കോൺഗ്രസും ബി.ജെ.പിയും നന്നായി വിയര്‍ക്കേണ്ടിവരും












Click it and Unblock the Notifications