കാവേരിയിൽ മോദി യുഗത്തിന്റെ അന്ത്യം!!! കോൺഗ്രസ് വൻനേട്ടത്തിൽ; കർണ്ണാടക കലങ്ങിമറിയും
കാവേരി നദീജല തർക്കത്തിൽ കർണ്ണാടകയ്ക്ക് അനുകൂലമായുള്ള
സൂപ്രീകോടതി വിധിയിൽ ലോട്ടറിയടിച്ചത് കോൺഗ്രസിന്. കർണ്ണാടക
രണ്ടുമാസത്തിനകം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീരിക്കുമ്പോൾ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വം സുപ്രീംകോടതി വിധിയോടെ കൂടുതൽ ആത്മവിശ്വാസത്തിലായിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരഞ്ഞ മണ്ണിൽ വീണ്ടും താമര വിരിയിക്കാമെന്ന ബി.ജെ.പിയുടെ മോഹങ്ങൾക്ക് സുപ്രീം കോടതി വിധി തിരിച്ചടയാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾക്ക്.

കാവേരി ഒരു നദി മാത്രല്ല
തമിഴ്‌നാടുമായുള്ള നദീജല തർക്കം എന്നതിലുപരി ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ കാവേരി പ്രശ്‌നത്തെ വൈകാരിമായാണ് സമീപിക്കുന്നത്. കാവേരിയിൽ നിന്ന് ഒരുതുള്ളി അധിക ജലം പോലും നഷ്ടപ്പെടരുതെന്ന നൽകരുതെന്ന വാശിയിലാണ് ഇരുകൂട്ടരും. തിരഞ്ഞെടുപ്പുകളിലെല്ലാം കാവേരി നദീജല തർക്കം ചൂടേറി ചർച്ചകളാവാറുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള കർണ്ണാടക സർക്കാരിന്റെ പിടിപ്പുകേടാണ് നദീജല തർക്കത്തിൽ കർണ്ണാടകയ്ക്ക് വിനയാകുന്നതെന്ന വിമര്‍ശനം വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തി കൊണ്ടുവന്നപ്പോഴാണ് കർണ്ണാടകയ്ക്ക് അനുകൂലമായി സുപ്രീകോടതി വിധിയുണ്ടായത്.

ആത്മവിശ്വാസം ഉയര്‍ന്നു
വിധി വന്നതോടെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വീണ്ടും തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പുതിയ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന ചൂടേറിയ ആലോചനയിലാണ് ബിജെപി.കർണ്ണാടകയിൽ തിരിച്ചടിയുണ്ടായാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തകർച്ചയുടെ ആദ്യപടിയായി പോലും വിലയിരുത്തലുണ്ടാവുമെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

കാവേരി പൊതു സ്വത്ത്
അതേസമയം വിധി പ്രസ്താവിക്കുന്നതിനിടയില്‍ കാവേരി നദി ഒരു സംസ്ഥാനത്തിന്‍റെ മാത്രം സ്വത്തായി മാത്രം കാണാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി നദി പൊതു സ്വത്താണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്

കർണ്ണാടകയ്ക്ക് അധിക ജലം
സുപ്രീം കോടതി വിധിയിൽ തമിഴ്‌നാടിന്റെ വിഹിതം വെട്ടി കുറച്ചു. കർണാടകത്തിന് 14.75 ടിഎംസി ജലം അധികമായി നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. അതേസമയം തിഴ്‌നാടിന് 177.25 ടിഎംസി വെള്ളം മാത്രം നൽകിയാൽ മതിയെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാടിന് 192 ടിഎംസി ജലം നൽകാനായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി. കാവേരിയിൽ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കാവേരി ജല തർക്കപരിഹാര ട്രൈബ്യൂണൽ അനുവദിച്ച 30 ടിഎംസി എന്ന അളവു തുടരാനാണ് സുപ്രീംകോടതി വിധിച്ചത്.

കേരളത്തിന് തിരിച്ചടി
കർണ്ണാടകയ്ക്ക് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അർഹതയുണ്ടെന്നാണ് ട്രൈബൂണൽ വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വിധിക്കെിരെ കേരളവും കർണാടകവും തമിഴ്‌നാടും സുപ്രീം കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതിൽ കർണ്ണാടകത്തിന് അനുകൂലമായി വിധിയുണ്ടായപ്പോൾ കേരളത്തിന് ട്രൈബ്യൂണൽ അനുവദിച്ച വെള്ളം മാത്രം നൽകിയാൽ മതിയെന്ന ഉത്തരവ് കേരളത്തിന് തിരിച്ചടിയായി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications