Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് ജോലി, ആകര്‍ഷക ശമ്പളം; യുവാക്കളെ എത്തിച്ചത് യുദ്ധഭൂമിയില്‍; തിരുവനന്തപുരത്ത് സിബിഐ റെയ്ഡ്

തിരുവനന്തപുരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം രാജ്യത്തെ അടക്കം ഏഴ് നഗരങ്ങളില്‍ സി ബി ഐയുടെ റെയ്ഡ്. ലാഭകരമായ ജോലിയുടെ പേരില്‍ ഇന്ത്യന്‍ യുവാക്കളെ റഷ്യ-ഉക്രെയ്ന്‍ യുദ്ധമേഖലയിലേക്ക് അയക്കുന്ന പ്രധാന മനുഷ്യക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ മിന്നല്‍ റെയ്ഡ്.

ഡല്‍ഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുരൈ, ചെന്നൈ എന്നിവിടങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ വിസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ ഏജന്‍സി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ എന്ന പേരില്‍ കബളിപ്പിക്കപ്പെട്ട ഹൈദരാബാദ് സ്വദേശി ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.

CBI

മുഹമ്മദ് അഫ്സാന്‍ എന്ന 30 കാരനാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് സി ബി ഐയുടെ റെയ്ഡ്. ഗുജറാത്ത് സ്വദേശിയായ സൂറത്തില്‍ നിന്നുള്ള ഹാമില്‍ മംഗുകിയ കൊല്ലപ്പെട്ടതിന് ശേഷം സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. മരണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് അഫ്‌സാന്റെ സഹോദരന്‍ മുഹമ്മദ് ഇമ്രാന്‍ മോസ്‌കോ എംബസിക്ക് കത്തെഴുതി.

മോസ്‌കോയിലേക്ക് പോയി തന്റെ സഹോദരനെ കണ്ടെത്താനും നാട്ടിലേക്ക് കൊണ്ടുവരാനും പദ്ധതിയിടുകയാണെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. മരണം സ്ഥിരീകരിച്ച് മോസ്‌കോ എംബസിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. എന്നാല്‍ തന്റെ സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിക്രൂട്ടിംഗ് ഏജന്റ് അവകാശപ്പെട്ടുവെന്നും ചൊവ്വാഴ്ചയോടെ ചില തെളിവുകള്‍ ലഭിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.

അഫ്സാനെപ്പോലെ, തെലങ്കാനയില്‍ നിന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുമുള്ള നിരവധി യുവാക്കള്‍ക്ക് റഷ്യയില്‍ വലിയ ശമ്പളവും സുരക്ഷയും വാഗ്ദാനം ചെയ്ത് ജോലി ഉറപ്പ് നല്‍കി കബളിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയവരില്‍ നിന്ന് 3.5 ലക്ഷം രൂപ വീതം ഏജന്റ് പിരിച്ചെടുത്തതായും പരാതിയുണ്ട്. എന്നിരുന്നാലും, ഒരു ഘട്ടത്തിലും അവര്‍ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചിപ്പിച്ചിരുന്നില്ല.

റഷ്യന്‍ സൈന്യത്തിലെ സപ്പോര്‍ട്ട് റോളുകള്‍ക്കായി ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഉക്രെയ്നില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റെയ്ഡില്‍ അമ്പത് ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട് എന്നാണ് വിവരം. എട്ടിലധികം പേരെ ചോദ്യം ചെയ്യുന്നതായി സി ബി ഐ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+