അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം!!എൻഡിടിവി നിയമപരമായി റെയ്ഡിനെ നേരിടും!!
നിയമപരമായി അതിനെ നേരിടുക തന്നെ ചെയ്യും
ദില്ലി: എൻഡിടിവി മേധാവിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ പ്രണോയി റോയിയുടെ വീട്ടീലെ സിബിഐ റെയ്ഡ് അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമെന്ന് എൻഡിടിവി. ചാനലിനും അതിന്റെ പ്രമോട്ടേഴ്സിനും നേരെ വിവിധ കേന്ദ്ര ഏൻസികൾ വേട്ടയാടുകയാണ്. ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പ്രണോയ് റോയിയുടെ ദില്ലിയിലെ ഗ്രേറ്റർ കൈലാഷിലെ വസതിയിലാണ് റെയ്ഡ് നടന്നത്.ഐസിഐസിഐ ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയി, ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദില്ലിയിലും ഡെറാഡൂണിലുൾപ്പെടെ നാലിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയത്.
എൻഡിടിവിയിൽ നടത്തിയ ഡിബേറ്റിനിടയിൽ ബിജെപി നേതാവ് ബിജെപി നേതാവ് സമിത് പര്രയെ ഇറക്കി വിട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് റെയ്ഡിനു പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
2015 ൽ എൻഫോഴ്സ്മെന്റ് ഫെമ ഉപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എൻടിടിവിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അന്ന് ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് എൻഡിടിവി അവരുടെ വെബ് സൈറ്റുകളിൽ വിശദീകരണക്കുറിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട്