Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഇസിഐ ടെൻഡർ: അദാനി എന്റർപ്രൈസസിനും കൂട്ടുകമ്പനികൾക്കുമെതിരായ ഹർജി തള്ളി സിസിഐ

സൗരോർജ്ജ ടെൻഡർ കേസിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനും കൂട്ടുകമ്പനികൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) .കോമ്പറ്റീഷൻ കമ്മീഷൻ്റെ നിയമത്തിലെ സെക്ഷൻ മൂന്നും നാലും ലംഘിച്ചെന്നതിന് പ്രാഥമികമായി തെളിവില്ലെന്ന് കമ്മീഷൻ വിധിച്ചു. ഡൽഹി സ്വദേശിയായ രവി ശർമ്മ ഫയൽ ചെയ്ത കേസിലാണ് നടപടി. അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, ഗൗതം അദാനി, അസൂർ പവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.സി.), ചില സംസ്ഥാന വൈദ്യുതി വിതരണ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരായിരുന്നു എതിർകക്ഷികൾ.

2019-ൽ എസ്.ഇ.സി. പുറത്തിറക്കിയ 7 GW സൗരോർജ്ജ പദ്ധതികൾക്കുള്ള ടെൻഡർ, ഉത്പാദന ശേഷിയുമായി ബന്ധിപ്പിച്ചതിനാൽ അദാനി ഗ്രൂപ്പ്, അസൂർ പവർ പോലുള്ള വലിയ കമ്പനികൾക്ക് അനുകൂലമായെന്നായിരുന്നു പരാതിയിലെ ആരോപണം. ലേലം മത്സരം കുറയ്ക്കുകയും, പദ്ധതികൾ അദാനി സ്ഥാപനങ്ങൾക്ക് ഏകീകരിക്കാൻ വഴിയൊരുക്കുകയും ചെയ്തു ഹർജിയിൽ പറയുന്നു. അദാനി ഗ്രൂപ്പ് വിപണി സ്ഥാനം ദുരുപയോഗം ചെയ്തു, ചെറുകിട കമ്പനികളെ ഒഴിവാക്കി, ലേലത്തിൽ കൃത്രിമം കാണിച്ചു, പുനരുപയോഗ ഊർജ്ജ മേഖലയിൽ മേധാവിത്തം ദുരുപയോഗം ചെയ്തു എന്നിവയും പരാതിക്കാരൻ ആരോപിച്ചു. അമേരിക്കയിലെ സമാന അന്വേഷണങ്ങളും ആരോപണങ്ങളിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെ പിന്തുണയ്ക്കാൻ കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കമ്മീഷൻ വിധിച്ചു.

ഇന്ത്യയുടെ വൈദ്യുതി ഉത്പാദന വിപണി വൈവിധ്യപൂർണ്ണവും മത്സരമുള്ളതുമാണെന്ന് സി.സി.ഐ. നിരീക്ഷിച്ചു. എൻ.ടി.പി.സി. ലിമിറ്റഡ്, ടാറ്റാ പവർ കമ്പനി ലിമിറ്റഡ്, ജെ.എസ്‌.ഡബ്ല്യു. എനർജി ലിമിറ്റഡ്, സുസ്ലോൺ എനർജി ലിമിറ്റഡ് പോലുള്ള നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ, അദാനി ഗ്രൂപ്പിന് ഒരു മേധാവിത്തമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

ടെൻഡർ രൂപകൽപ്പന സംബന്ധിച്ച്, വാങ്ങൽ ഏജൻസികൾക്ക് ആവശ്യകതകൾക്കനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളും സാങ്കേതിക വ്യവസ്ഥകളും നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് റെഗുലേറ്റർ അറിയിച്ചു. വലിയ കമ്പനികളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്നു എന്നതുകൊണ്ട് മാത്രം അവയെ മത്സരവിരുദ്ധമായി കാണാനാവില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

"ഗ്രീൻ ഷൂ ഓപ്ഷൻ" ഉത്പാദന ശേഷിയെ വൈദ്യുതി ഉൽപ്പാദനവുമായി ബന്ധിപ്പിക്കുന്നത് മത്സര നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായ ഇവയെ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (സി.ഇ.ആർ.സി.) മുൻപ് ശരിവച്ചിട്ടുണ്ടെന്നും സി.സി.ഐ. ചൂണ്ടിക്കാട്ടി.

അസൂർ പവറിൽ നിന്ന് അദാനി സ്ഥാപനങ്ങളിലേക്ക് ശേഷി കൈമാറ്റം ചെയ്തത് സംബന്ധിച്ച് ഒത്തുകളിക്കോ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രമീകരണങ്ങൾക്കോ തെളിവുകളൊന്നും സി.സി.ഐ. കണ്ടെത്തിയില്ല. പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ നിറവേറ്റാൻ, നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചും പങ്കാളികളുമായി കൂടിയാലോചിച്ചുമാണ് കൈമാറ്റങ്ങൾ നടന്നതെന്ന എസ്.ഇ.സി.-യുടെ വിശദീകരണം കമ്മീഷൻ അംഗീകരിച്ചു. കൈക്കൂലി അല്ലെങ്കിൽ അഴിമതി ആരോപണങ്ങൾ, അവ ശരിയാണെങ്കിൽ പോലും, വിപണിയിലെ മത്സരത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽ മത്സര നിയമത്തിലെ മേധാവിത്ത ദുരുപയോഗത്തിന്റെ പരിധിയിൽ വരില്ലെന്നും റെഗുലേറ്റർ വ്യക്തമാക്കി.

മത്സരവിരുദ്ധ പ്രവർത്തനങ്ങളോ മേൽക്കോയ്മ ദുരുപയോഗം ചെയ്തതോ സ്ഥാപിക്കാൻ പരാതിക്കാരന് വിശ്വസനീയമായ തെളിവുകൾ നൽകാനായില്ലെന്ന് സി.സി.ഐ. ചൂണ്ടിക്കാട്ടി. തുടർന്ന്, 2002 ലെ കോമ്പറ്റീഷൻ നിയമത്തിലെ 26(2) വകുപ്പ് പ്രകാരം കേസ് അവസാനിപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+