കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... നൗഷേരയില്‍ വെടിവെപ്പ്!!

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ വീണ്ടും സംഘര്‍ഭരിതമാകുന്നു. പാകിസ്താന്‍ 24 മണിക്കൂറിനിടെ രണ്ടാംതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. നൗഷേര സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിരിക്കുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായത്. പാകിസ്താന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് പരിക്കേറ്റിട്ടുണ്ട്. സൈനികന് അടിയന്തര ചികിത്സ നല്‍കി കൊണ്ടിരിക്കുകയാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം നൗഷേരയിലാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നടക്കുന്നത്.

1

പ്രകോപനമൊന്നുമില്ലാതെയാണ് പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെ വെടിവെച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് ശക്തമായ നിര്‍ദേശവും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. തിരിച്ചടിക്കാന്‍ തന്നെയാണ് നിര്‍ദേശം. അതേസമയം നൗഷേരയില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ മറ്റൊരു സൈനികന്‍ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. ശക്തിയേറിയ ബോംബാണ് തീവ്രവാദികള്‍ ഇവിടെ സ്ഥാപിച്ചിരുന്നത്. രജൗരിയിലെ നിയന്ത്രണരേഖയ്ക്ക് അടുത്താണ് ബോംബ് സ്ഥാപിച്ചത്. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ പങ്കെടുത്ത അബ്ദുള്‍ റാഷിദ് ഖാസി എന്ന ഭീകരനാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ആധുനിക രീതിയിലുള്ള ശക്തിയേറിയ ബോംബുകള്‍ നിര്‍മിക്കുന്നതില്‍ ഖാസി വിദ്ഗദ്‌നാണ്. ഇയാള്‍ കശ്മീരില്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സുരക്ഷ വിലയിരുത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ പാകിസ്താന്‍ നടത്തുന്ന രണ്ടാം വെടിനിര്‍ത്തല്‍ ലംഘനമാണിത്. നേരത്തെ മേന്ദര്‍ സെക്ടറിലായിരുന്നു വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിരുന്നത്.

ആദില്‍ അഹമ്മദ് കൊടുഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!ആദില്‍ അഹമ്മദ് കൊടുഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!

English summary
ceasefire violation in nowshera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X