സംസ്ഥാനങ്ങൾക്കും ന്യൂനപക്ഷ പദവി നിർവചിക്കാമെന്ന പ്രസ്താവനയുമായി കേന്ദ്രം
ഡൽഹി; സംസ്ഥാനങ്ങൾക്കും ന്യൂനപക്ഷ പദവി നിർവചിക്കാമെന്ന പ്രസ്ഥാവനയുമായി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് മതപരമോ ഭാഷാപരമോ ആയ ഒരു സമുദായത്തെ സംസ്ഥാനത്തിനുള്ളിൽ 'ന്യൂനപക്ഷ വിഭാഗമായി' പ്രഖ്യാപിക്കാനും കഴിയും. എന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
2011ലെ സെൻസസ് പ്രകാരം ലക്ഷദ്വീപ്, മിസോറാം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും ഈ സംസ്ഥാനങ്ങൾ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായ 2020-ൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 2002-ലെ ടിഎംഎ പൈ വിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ച തത്വമനുസരിച്ച് ഈ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി നൽകണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 30 ന്റെ ആവശ്യങ്ങൾക്കായി, മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് ടിഎംഎ പൈ കേസിൽ സുപ്രീം കോടതി പറഞ്ഞിരുന്നു.

1992ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ടിന്റെ സെക്ഷൻ 2(സി) പ്രകാരം, 1993-ൽ കേന്ദ്രം മുസ്ലീങ്ങൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവരെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിന് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി 2017-ൽ ഉപാധ്യായ ആദ്യമായി സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്ത് ആകെമാനം ഹിന്ദുക്കൾ ഭൂരിപക്ഷമാണെങ്കിലും ചില സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും കണക്കെടുക്കുമ്പോൾ അവിടങ്ങളിൽ ഹിന്ദുക്കൾ എണ്ണത്തിൽ കുറവാണെന്നും അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു.
ലഡാക്ക്, മിസോറാം, ലക്ഷദ്വീപ്, കാശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ യഥാർത്ഥ ന്യൂനപക്ഷങ്ങളായ ജൂതമതം, ബഹായിസം, ഹിന്ദുമതം എന്നിവയുടെ അനുയായികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിക്കാൻ കഴിയില്ലെന്ന ഹർജിക്കാരുടെ വാദം കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. 2016ൽ മഹാരാഷ്ട്ര ജൂതന്മാരെ ന്യൂനപക്ഷ വിഭാഗമായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും കർണാടക ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലമാനി, ഹിന്ദി, കൊങ്കണി, ഗുജറാത്തി എന്നീ ഭാഷകളെ ന്യൂനപക്ഷ ഭാഷകളായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ലഡാക്ക്, മിസോറാം, ലക്ഷദ്വീപ്, കാശ്മീർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാർഗരേഖകൾ തയ്യാറാക്കുന്നത് ഇത് പരിഗണിക്കാവുന്നതാണെന്നും കേന്ദ്രം പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications