ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് കേന്ദ്രം: സംസ്ഥാന പദവിയും തിരികെ നല്‍കും; പക്ഷെ...
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം സർക്കാർ. മേഖലയില്‍ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സർക്കാർ. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആർട്ടിക്കിള്‍ - 370 പിന്‍വലിച്ചതിനെതിരായ ഹർജിയില്‍ 12-ാം ദിവസവും വാദം കേള്‍ക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
കേന്ദ്ര ഭരണ പ്രദേശമാക്കിയത് താല്‍ക്കാലികമാണെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും കേന്ദ്രം കോടതിക്ക് മുമ്പില്‍ ആവർത്തിച്ചു. എന്നാല്‍ എപ്പോള്‍ അത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറായില്ല. "സംസ്ഥാന പദവിയെ കുറിച്ച് കൃത്യമായ സമയം പറയാന്‍ ഞങ്ങൾക്ക് ഇപ്പോൾ കഴിയില്ല. പതിറ്റാണ്ടുകളായി ആവർത്തിച്ചുള്ളതും സ്ഥിരവുമായ അസ്വസ്ഥതകളോടെ സംസ്ഥാനം കടന്നുപോയ പ്രത്യേക സാഹചര്യങ്ങൾ കാരണം, കുറച്ച് സമയമെടുത്തേക്കാം" കേന്ദ്രം പറഞ്ഞു.

"ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ഒരു സംസ്ഥാനമായി കശ്മീർ എങ്ങനെ പുരോഗമിക്കുന്നു എന്നതിന് ഞാൻ ചില ഉദാഹരണങ്ങൾ നൽകാം എനിക്ക് കഴിയും. അല്ലാതെ കൃത്യമായ വിശദാംശങ്ങൾ നൽകാൻ കഴിയില്ല, " സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നിരവധി ഇ-സംരംഭങ്ങൾ മേഖലയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ-സംരംഭങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായി. നിരവധി പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 2018 ല്‍ ഇത് 9229 ആയിരുന്നതെങ്കില്‍ നിലവില്‍ അത് 92580 ആയി ഉയർന്നു. ഏറെ സുതാര്യമായ നടപടികളാണ് നടക്കുന്നത്. കൂടുതൽ ആളുകൾ ഇ-ടെൻഡറിങ്ങിലും മറ്റും പങ്കെടുക്കുന്നു. യുവാക്കൾ വൻതോതിൽ തൊഴിൽ നേടുന്നുവെന്നും സർക്കാറിന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് തുഷാർ മേത്ത പറഞ്ഞു.
ജമ്മുകശ്മീരിലെ വോട്ടർമാരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇപ്പോൾ അത് ഏറെക്കുറെ അവസാനിച്ചു. മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പ് പഞ്ചായത്തുകളിലേക്കാണ്. ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് ഇതിനകം നടന്നിട്ടുണ്ട്. കാർഗിൽ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ നടക്കുമെന്നും ലേ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ ബാധിച്ചത് കല്ലേറും ബന്ദുകൾക്കും ഹർത്താലുകൾക്കുമുള്ള പതിവ് ആഹ്വാനങ്ങളായിരുന്നു. 2018ൽ 1767ൽ കല്ലേറുണ്ടായി. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു പ്രവർത്തിയും ഉണ്ടായിരുന്നില്ല. കാര്യക്ഷമമായ പോലീസിംഗും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമല്ല, യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ ഗുണകരമായെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു.
2018-നെ അപേക്ഷിച്ച് 2023-ൽ 45.2% അക്രമ സംഭവങ്ങൾ കുറഞ്ഞുവെന്നും തീവ്രവാദത്തെക്കുറിച്ചുള്ള ഡാറ്റ ഉദ്ധരിച്ച് മേത്ത പറഞ്ഞു. നുഴഞ്ഞുകയറ്റം 90.2% കുറഞ്ഞു. കല്ലേറും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും 97.2% കുറഞ്ഞപ്പോൾ സുരക്ഷാ ജീവനക്കാരുടെ മരണത്തിൽ 65.9% കുറവുണ്ടായി. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം എന്ന ലക്ഷ്യത്തിന് ഈ കണക്കുകളെല്ലാം പ്രസക്തമാണ്. ഇവയാണ് ഏജൻസികൾ പരിഗണിക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications