Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത സംവരണ ബിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ; ലോക്സഭ,നിയമസഭ സീറ്റുകളും വർധിക്കും

സ്ത്രീ സംവരണ ബിൽ അഥവാ നാരീ ശക്തി വന്ദൻ അധിനിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭയിലെയും നിയമസഭകളിലെയും അംഗബലം വർദ്ധിപ്പിക്കണമെന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.പ്രതിപക്ഷ പാർട്ടികളുമായി ഇതിനായി സമവായമുണ്ടാക്കാനുള്ള ചർച്ചകൾക്കും കേന്ദ്രം തുടക്കം കുറിച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ ഡി, വൈ എസ് ആർ സി പി , എൻ സി പി (എസ്പി), ശിവസേന (യു ബി ടി), എ ഐ എം ഐ എം എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. കോൺഗ്രസ്, ടി എം സി, ഡി എം കെ, എസ്പി പാർട്ടികളുമായും പിന്നീട് ചർച്ച നടത്തും.

parliament-

2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയം നടക്കുകയാണെങ്കിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി വർദ്ധിപ്പിച്ചേക്കും. ഈ വർദ്ധിപ്പിച്ച സീറ്റുകളിൽ 273 എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്യും. ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ വൃത്തങ്ങൾ നൽകുന്ന സൂചന.

ബിൽ ഭേദഗതി നടപ്പായാൽ കേരളത്തിൽ ലോക്സഭ സീറ്റുകളുടെ എണ്ണം 29 ആയി ഉയരും. നിയമസഭ സീറ്റുകൾ 210 ആയും വർധിക്കും. നിലവിൽ 140 നിയമസഭ സീറ്റുകളും 20 ലോക്സഭ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. ഭേദഗതി പാസായാൽ 2027ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലോ, 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ നിയമം നടപ്പിലാകും.

2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, മണ്ഡല പുനഃക്രമീകരണ നടപടികൾ പൂർത്തിയാകാത്തതിനാൽ ഈ നിയമം ഇതുവരെ നടപ്പായിട്ടില്ല.

മണ്ഡല പുനഃക്രമീകരണ നടപടിക്ക് മുൻപേ സംവരണം നടപ്പിലാക്കാൻ സർക്കാർ നീക്കം നടത്തിയാൽ, മറ്റൊരു ഭരണഘടനാ ഭേദഗതി കൂടി ആവശ്യമായി വരും. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം നടക്കുന്ന മണ്ഡല പുനഃക്രമീകരണവുമായി വനിതാ സംവരണം ബന്ധിപ്പിക്കുന്ന അഞ്ചാം വകുപ്പിലാണ് പാർലമെൻ്റ് ഭേദഗതി വരുത്തേണ്ടത്.

ഇതൊരു ഭരണഘടനാപരമായ മാറ്റമായതിനാൽ, അനുച്ഛേദം 368(2) അനുസരിച്ച് ഇരുസഭകളിലും മൊത്തം അംഗങ്ങളുടെ ഭൂരിപക്ഷവും, ഹാജരായി വോട്ട് ചെയ്തവരിൽ മൂന്നിൽ രണ്ടും പേരുടെ അംഗീകാരവും നിർബന്ധമാണ്.

.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+