Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയഫണ്ട് അനുവദിച്ച് കേന്ദ്രം; അസമിന് 375 കോടി, ഉത്തരാഖണ്ഡിന് 455 കോടി രൂപ.. കേരളത്തിന് ലഭിച്ചത് ഇത്ര

ന്യൂഡല്‍ഹി: കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ കേന്ദ്ര വിഹിതത്തില്‍ നിന്ന് ധനസഹായം വിതരണം ചെയ്യുമെന്നും ആറ് സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ''എല്ലാ സാഹചര്യങ്ങളിലും മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ഇന്ന് എസ്ഡിആര്‍എഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് 1066.80 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.'' അമിത് ഷാ പറഞ്ഞു.

KERALA FLOOD

അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, കേരളത്തിന് 153.20 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും എസ്ഡിആര്‍എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതമായി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഉണ്ടായ അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഈ സംസ്ഥാനങ്ങളെ കാര്യമായി ബാധിച്ചു.

ഈ വര്‍ഷം 19 സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആര്‍എഫ്/എന്‍ഡിആര്‍എഫ് ഫണ്ടുകളില്‍ നിന്ന് 8,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും ആവശ്യമായ എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന എന്നിവയെ വിന്യസിക്കുന്നത് ഉള്‍പ്പെടെ എല്ലാ ലോജിസ്റ്റിക് സഹായങ്ങളും നല്‍കുക എന്നതാണ് തങ്ങളുടെ മുന്‍ഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിആര്‍എഫില്‍ നിന്ന് 14 സംസ്ഥാനങ്ങള്‍ക്ക് 6,166.00 കോടി രൂപയും എന്‍ഡിആര്‍എഫില്‍ നിന്ന് 12 സംസ്ഥാനങ്ങള്‍ക്ക് 1,988.91 കോടി രൂപയും ഇതിനകം അനുവദിച്ചു. ഇതിനുപുറമെ, സംസ്ഥാന ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 726.20 കോടി രൂപയും ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്ക് 17.55 കോടി രൂപയും അനുവദിച്ചതായി പ്രസ്താവനയില്‍ പറയുന്നു

ഓപ്പറേഷന്‍ ജല്‍ റാഹത്ത് -2 പ്രകാരം, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളം ഇന്ത്യന്‍ സൈന്യം മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 3,820 പേരെ രക്ഷപ്പെടുത്തി, 15,000-ത്തിലധികം വെള്ളക്കുപ്പികളും 1,361 ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു, 2,000-ത്തിലധികം ആളുകള്‍ക്ക് വൈദ്യസഹായം നല്‍കി എന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍, വെള്ളപ്പൊക്ക ബാധിതമായ മാണ്ഡി ജില്ലയില്‍ സൈന്യം തങ്ങളുടെ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു ബ്രിഗേഡ് കമാന്‍ഡര്‍ നിലവില്‍ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഡെഗി, റുഷാദ്, ചാപാഡ് തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ ഇതിനകം എത്തിയിട്ടുണ്ട്. ജൂണ്‍ 20 മുതല്‍ ഹിമാചല്‍ പ്രദേശില്‍ 740 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒന്നിലധികം മേഘവിസ്‌ഫോടനങ്ങളും മണ്ണിടിച്ചിലുകളും ജീവന്‍ അപഹരിക്കുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ചില പ്രദേശങ്ങളില്‍ ജലനിരപ്പ് കുറയുന്നതായി കാണുന്നുണ്ടെങ്കിലും, ധന്‍സിരി, നമ്പോള്‍ തുടങ്ങിയ നദികള്‍ ഈ ആഴ്ച അപകടനില ലംഘിച്ചതിനാല്‍ അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സൈന്യം ജാഗ്രതയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+