Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഭരിക്കുന്നിടത്ത് നടപടിയില്ല, മറ്റ് സര്‍ക്കാരുകളോട് തീവ്രനിലപാട്; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സംഭവിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.

'എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തത്? മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഉള്ളിടത്ത് ഒന്നും ചെയ്യുന്നില്ല,' ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു. നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് 33% സംവരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

supreme court

നാഗാലാന്‍ഡ് സര്‍ക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. സംവരണം ഒരു മിനിമം പ്രാതിനിധ്യം ഉറപ്പാക്കുന്നു. സംവരണം എന്നത് സ്ഥിരീകരണ പ്രവര്‍ത്തനത്തിന്റെ ഒരു ആശയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീ സംവരണത്തിനെതിരെ എന്തെങ്കിലും വ്യവസ്ഥയുണ്ടോ എന്നും കോടതി ചോദിച്ചു. ഇതിന് സംവരണം വേണ്ടെന്ന് പറയുന്ന സ്ത്രീ സംഘടനകളുണ്ടെന്നും അവര്‍ വിദ്യാസമ്പന്നരായ സ്ത്രീകളാണ് എന്നുമാണ് എ ജി പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹികവുമായ നിലയില്‍ സ്ത്രീകള്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് നാഗാലാന്‍ഡ് എന്ന് ജസ്റ്റിസ് എസ് കെ കൗള്‍ പറഞ്ഞു.

അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് സംവരണം നടപ്പിലാക്കാന്‍ കഴിയാത്തത് എന്ന് കണക്കാക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ത്രീകള്‍ തുല്യമായി ഇടപെടുമ്പോള്‍ എന്തിനാണ് സ്ത്രീകളുടെ പങ്കാളിത്തത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്നത് എന്നും കോടതി ആരാഞ്ഞു. ഒന്നും ചെയ്യാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല.

നാഗാലാന്‍ഡിന്റെ പ്രത്യേക അവസ്ഥ, ഇളവുകള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. പക്ഷേ, ഭരണഘടനാ വ്യവസ്ഥ പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് എങ്ങനെ നടപ്പാക്കാതിരിക്കും എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കൈ കഴുകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനവും കേന്ദ്രവും ഒരു പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്നതിനാല്‍ ഉത്തരവ് നടപ്പാക്കാല്‍ ലളിതമാക്കുകയാണ് ചെയ്യുന്നത് എന്നും കോടതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+