അപകീര്‍ത്തി അടക്കമുള്ള കുറ്റങ്ങള്‍ക്ക് സാമൂഹ്യ സേവനം കൂടി ശിക്ഷ; ആലോചനയുമായി കേന്ദ്രം
ന്യൂദല്‍ഹി: ക്രിമിനല്‍ അപകീര്‍ത്തി അടക്കമുള്ള ചെറിയ കുറ്റങ്ങള്‍ക്ക് സാമൂഹ്യ സേവനം കൂടി ശിക്ഷയായി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത ബില്ല് 2023 ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് സാമൂഹ്യ സേവനം രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷയായി മാറുന്നത്.
സാമൂഹ്യ സേവനം ഒരു ബദല്‍ ശിക്ഷയായി വിഭാവനം ചെയ്തിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ ക്രിമിനല്‍ അപകീര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ രണ്ട് വര്‍ഷം വരെ തടവ് എന്നത് തുടരും. എന്നാല്‍ ഒരു കുറ്റവാളിയെ വിട്ടയയ്ക്കാന് സാമൂഹ്യ സേവനം നല്‍കാനുള്ള ഉത്തരവിലൂടെ മാത്രമേ കോടതിക്ക് സാധിക്കൂ. അപകീര്‍ത്തികരമായ കുറ്റം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ നടപടി.

'മറ്റൊരാളെ അപകീര്ത്തിപ്പെടുത്തുന്നയാള്ക്ക് രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ലളിതമായ തടവോ പിഴയോ രണ്ടും കൂടിയോ അല്ലെങ്കില്‍ സാമൂഹ്യ സേവനമോ ആയ ശിക്ഷ ലഭിക്കും', എന്നാണ് 2023 ബില്ലിലെ സെക്ഷന്‍ 354(2) ല്‍ പറയുന്നത്. വാറണ്ട് നോട്ടീസിന് ഹാജരാകാതിരിക്കുക, 5000 രൂപയില്‍ താഴെ വിലയുള്ള വസ്തുവകകള്‍ മോഷ്ടിച്ചക്കുക, മദ്യലഹരിയില്‍ അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങള്‍ക്കും സാമൂഹ്യ സേവനം ശിക്ഷയായി വിധിക്കാം.
സാമൂഹ്യ സേവനം ഇതുവരെ ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായിട്ടില്ലെങ്കിലും, യുകെ, യുഎസ്, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പാലിക്കുന്നുണ്ട്. യു കെയില്‍ സാമൂഹ്യ സേവനത്തെ സമൂഹത്തിലേക്കുള്ള തിരിച്ചടവ് എന്നാണ് വിളിക്കുന്നത്. ഇത് നീതിന്യായ മന്ത്രാലയമാണ് നടപ്പിലാക്കുന്നത്. 2019 ല്‍ മാത്രം ഇതുമായി ബന്ധപ്പെട്ട 80039 ഉത്തരവുകള്‍ രാജ്യത്ത് പാസാക്കിയിട്ടുണ്ട്.
യുഎസില്‍ 1960-കളില്‍ ഒരു ശിക്ഷാരീതി എന്ന നിലയില്‍ സാമൂഹ്യ സേവനം ആരംഭിച്ചു. പെറ്റി ക്രിമിനല്‍ കേസുകളിലെ കുറ്റവാളികള്‍ പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും മാലിന്യം വൃത്തിയാക്കുകയും പൊതുസ്ഥലം തൂത്തുവാരുകയും ആശുപത്രികളിലും സാമൂഹിക സേവന കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുകയും ചെയ്യണം എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്ട്രേഷന് സംവിധാനവും അവരുടെ സ്വന്തം സാമൂഹ്യ സേവന പദ്ധതികളും ഉണ്ട്
ഇന്ത്യയില്‍ കമ്മ്യൂണിറ്റി സേവനം ഒരു ശിക്ഷയായി നിര്‍ദ്ദേശിക്കുന്ന ഏക ചട്ടമാണ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്. ഈ നിയമത്തിലെ സെക്ഷന്‍ 18(1)(സി) പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കുറ്റവാളിക്ക് സാമൂഹ്യ സേവനം ശിക്ഷയായി നല്‍കാം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications