കശ്മീരിലെ അക്രമങ്ങൾ: പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ
ഡൽഹി: കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കശ്മീരിൽ സാധാരണ പൗരൻമാരുടെ തുടർച്ചായ കൊലപാതകങ്ങളും പ്രദേശം വിട്ടുപോകാൻ കശ്മീരി പണ്ഡിറ്റുകൾ സമരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രം ഗത്ത് വന്നിരിക്കുന്നത്. "കശ്മീരിൽ അക്രമത്തിന്റെ തോത് വർധിച്ചിട്ടുണ്ടാകാം, പക്ഷേ അത് ജിഹാദല്ല. നിരാശരായ ചില ഘടകങ്ങളാണ് ഇത് ചെയ്യുന്നത്," ഗവൺമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
അക്രമം നടത്തുന്നവർ പാകിസ്ഥാനിലെ അതിർത്തിക്കപ്പുറത്ത് ഇരിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്‌വരയിൽ താലിബാൻ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അഭ്യന്തര മന്ത്രി അമിത് ഷായോട് പറഞ്ഞു. അഫ് ഗാനിലെ താലിബാർ സർക്കാരുമായി നരേന്ദ്ര മോദി സർക്കാർ അടുത്തിടെ ഒരു യോ ഗം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരിലെ താലിബാനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. നേരത്തെ നോർത്ത് ബ്ലോക്കിൽ മൂന്ന് റൗണ്ട് യോഗങ്ങൾ നടന്നിരുന്നു. ആദ്യ റൗണ്ടിൽ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് മേധാവി സാമന്ത് ഗോയൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പോലീസ് ഡയറക്ടർ ജനറൽ എന്നിവരോടൊപ്പം ആഭ്യന്തര, ബാഹ്യ ഏജൻസികളുടെ ഇന്റലിജൻസ് മേധാവികൾ എന്നിവർ പങ്കെടുത്തു.

അക്രമത്തെ ചെറുക്കൻ സ്വീകരിച്ച നടപടികളെ കുറിച്ച് ദിൽബാഗ് സിംഗ് ആഭ്യന്തര മന്ത്രിയോട് വിവരിച്ചു. കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും എന്നാൽ കശ്മീരിന് പുറത്തേക്ക് ഇവരെ മാറ്റില്ലെന്നും യോ ഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. "ഒരു വംശീയ ഉന്മൂലനത്തിന്റെയും ഭാഗമാകാൻ കേന്ദ്രത്തിന് കഴിയില്ല. ഒരു ബഹു സംസ്കാരത്തിൽ ആണ് ഈ സർക്കാരും ജനങ്ങളും വിശ്വസിക്കുന്നത്.," ഒരു മുതിർന്ന ഉദ്യോ ഗസ്ഥൻ പറഞ്ഞു. കശ്മീരിൽ കൂടുതൽ ആക്രമണം നടത്താൻ പാകിസ്ഥാന് ലക്ഷ്യം ഉണ്ടെന്നും അതിർത്തികൾ കൂടുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി സാധാരണക്കാരാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കശ്മീരിൽ കൊല്ലപ്പെടുന്നത്. കുൽഗാം ജില്ലയിൽ വിജയ് കുമാർ എന്ന ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം അതേ ജില്ലയിലെ ഗോപാൽപോര പ്രദേശത്ത് രജനി ബാല എന്ന സ്കൂൾ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒരു ടെലവിഷൻ താരത്തേയും തീവ്രവാദികൾ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസിൽ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു. അതേ സമയം രണ്ടാം റൗണ്ട് ചർച്ചകളിൽ അമർനാഥ് യാത്രയുടെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. "യാത്രയെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം റിപ്പോർട്ടുകൾ നടക്കുന്നുണ്ട്. യാത്ര സമാധാനപരമായി നടത്താൻ അനുവദിക്കുമെന്ന് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പറഞ്ഞിട്ടുണ്ട്," മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അടിപൊളി ലുക്കിലാണല്ലോ; അനിഖ എന്നും പൊളിയാമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications