ഉയരക്കുറവും വൈകല്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: ഉയരം കുറഞ്ഞവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ വികലാംഗരാണത്രേ. ഉയരക്കുറവ് വൈകല്യമായി കണക്കാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഉയരക്കുറവിനെ ഇനി വൈകല്യപ്പട്ടികയില് ഉള്‍പ്പെടുത്തും. അതോടെ പൊക്കമില്ലാത്തവര്‍ക്കും സംവരണത്തിന് അര്‍ഹത ലഭിക്കും.
നിലവിലെ വൈകല്യപ്പട്ടികയില് പത്തൊമ്പതുതരം വൈകല്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 1995ലെ പിഡബ്ല്യുഡി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ധാരണയായിരുന്നു. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഒരു സാര്‍വത്രിക ഐഡി നല്‍കണമെന്നും അധികൃതര്‍ പറയുന്നു.

ഓട്ടിസം, തലസേമിയ,ഹിമോഫീലിയ,മള്‍ട്ടിപിള്‍ സെലറോസിസ്,രക്താണുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ പൊക്കമില്ലാത്തവരെ കുള്ളന്‍ എന്നു വിളിക്കുന്നതും ഇവര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളും വലുതാണ്. ഇത്തരം വിവേചനം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
പൊക്കക്കുറവ് മൂലം പല മേഖലകളില്‍ നിന്നും ഇവര്‍ പിന്നിലാകുന്ന അവസ്ഥയും ഉണ്ട്. ഇവരുടെ കഴിവുകള്‍ പുറത്തെടുക്കാനും ഇവര്‍ക്ക് പ്രചോദനം നല്‍കാനും കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications