ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..
ചണ്ഡിഗഡ്: അസമില്‍ സൈനിക ക്യാമ്പ് ആക്രമിക്കുന്ന ആനകള്‍ക്കെതിരെ പ്രയോഗിക്കുന്ന ചില്ലി ബോംബാണ് കശ്മീരിലെ പ്രക്ഷോഭക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വീര്യമേറിയ മുളകുപൊടിയാണ് ജമ്മു കശ്മീരിലെ പ്രക്ഷോഭകര്‍ക്കെതിരെ പ്രയോഗിക്കുന്നത്.
കശ്മീരില്‍ പെല്ലറ്റ് ഷെല്‍ ആക്രമണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളുയരുകയും ചെയ്തതോടെയാണ് കേന്ദ്ര പെല്ലറ്റ് ഷെല്ലുകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയത്. പകരം ചില്ലി ബോംബുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് സൈന്യം പെല്ലറ്റ് ഷെല്ലുകള്‍ ഉപയോഗിച്ചതാണ് ഏറെ വിമര്‍ശനത്തിനിടയാക്കിയത്. കശ്മീരില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാഴ്ച നഷ്ടപ്പെടുന്നതിനും ഇടയാക്കിയിരുന്നു.

കശ്മീരില്‍
കശ്മീരില്‍ സൈന്യം കശ്മീരിലെ പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരുന്ന പെല്ലറ്റ് ഷെല്ലുകള്‍ക്ക് പകരമായാണ് ചില്ലി ബോംബ് പ്രയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും ഗുണമേന്മയും തീവ്രതയും ഉള്ളതായി കണക്കാക്കപ്പെടുന്ന നാഗാ ചില്ലിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്.

ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറി
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍നൈസേഷന്റെ (ഡിആര്‍ഡിഒ) ആസാമിലെ ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറിയാണ് 2007ല്‍ ആദ്യമായി ചില്ലി ബോംബ് കണ്ടെത്തുന്നത്. രവി ബി ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലായിരുന്നു കണ്ടെത്തല്‍. നാഗാ മുളകുപൊടി ഇതിനായി ഉപയോഗിക്കാനുള്ള തീരുമാനവും ഡിആര്ഡിഒയുടേതായിരുന്നു.

ഡിആര്‍ഡിഒ
ആനകളില്‍ നിന്ന് അസമിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ ഡിആര്‍ഡിഒ ഈ സംവിധാനം പരീക്ഷിച്ചത്. തുടര്‍ന്ന് പൂനെയിലേയും ഗ്വാൡയോറിലേയും ലാബുകളില്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് മുളകുപൊടി നിറച്ച ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തു.

ചില്ലി ബോംബുകള്‍
ചില്ലി ബോംബുകള്‍ ആളുകളുടെ ശ്വാസകോശത്തെയും കാഴ്ചയെയും ഗുരുതരമായി ബാധിക്കും. കണ്ണില്‍ നിന്ന് പെട്ടെന്ന് കണ്ണുനീര് വരാതിരിക്കാനും ഇവ ഇടയാക്കും.

പെല്ലറ്റ് ഷെല്ലുകള്‍
ഒരു തരം ഷോട്ട് ഗണ്ണില്‍ നിന്ന് ഉതിര്‍ക്കുന്ന ഒരിനം ചെറിയ ഷെല്ലുകളാണ് പെല്ലറ്റ് ഷെല്ലുകള്‍. ടംഗ്സ്റ്റണ്‍ പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് പെല്ലറ്റ് ഷെല്ലുകള്‍. ശരീരത്തിന്റെ ഉപരിതലത്തില്‍ തുളച്ചുകയറുന്ന അസംഖ്യം ഷെല്ലുകള്‍ ശസ്ത്രക്രിയ വഴി പോലും നീക്കം ചെയ്യാന്‍ കഴിയില്ല. ഇതേല്‍ക്കുന്നവര്‍ ശരീരം ചീഞ്ഞാണ് മരണമടയുക.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications