ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..
ചണ്ഡിഗഡ്: അസമില്‍ സൈനിക ക്യാമ്പ് ആക്രമിക്കുന്ന ആനകള്‍ക്കെതിരെ പ്രയോഗിക്കുന്ന ചില്ലി ബോംബാണ് കശ്മീരിലെ പ്രക്ഷോഭക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വീര്യമേറിയ മുളകുപൊടിയാണ് ജമ്മു കശ്മീരിലെ പ്രക്ഷോഭകര്‍ക്കെതിരെ പ്രയോഗിക്കുന്നത്.
കശ്മീരില്‍ പെല്ലറ്റ് ഷെല്‍ ആക്രമണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളുയരുകയും ചെയ്തതോടെയാണ് കേന്ദ്ര പെല്ലറ്റ് ഷെല്ലുകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയത്. പകരം ചില്ലി ബോംബുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് സൈന്യം പെല്ലറ്റ് ഷെല്ലുകള്‍ ഉപയോഗിച്ചതാണ് ഏറെ വിമര്‍ശനത്തിനിടയാക്കിയത്. കശ്മീരില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാഴ്ച നഷ്ടപ്പെടുന്നതിനും ഇടയാക്കിയിരുന്നു.

കശ്മീരില്‍
കശ്മീരില്‍ സൈന്യം കശ്മീരിലെ പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരുന്ന പെല്ലറ്റ് ഷെല്ലുകള്‍ക്ക് പകരമായാണ് ചില്ലി ബോംബ് പ്രയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും ഗുണമേന്മയും തീവ്രതയും ഉള്ളതായി കണക്കാക്കപ്പെടുന്ന നാഗാ ചില്ലിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്.

ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറി
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍നൈസേഷന്റെ (ഡിആര്‍ഡിഒ) ആസാമിലെ ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറിയാണ് 2007ല്‍ ആദ്യമായി ചില്ലി ബോംബ് കണ്ടെത്തുന്നത്. രവി ബി ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലായിരുന്നു കണ്ടെത്തല്‍. നാഗാ മുളകുപൊടി ഇതിനായി ഉപയോഗിക്കാനുള്ള തീരുമാനവും ഡിആര്ഡിഒയുടേതായിരുന്നു.

ഡിആര്‍ഡിഒ
ആനകളില്‍ നിന്ന് അസമിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ ഡിആര്‍ഡിഒ ഈ സംവിധാനം പരീക്ഷിച്ചത്. തുടര്‍ന്ന് പൂനെയിലേയും ഗ്വാൡയോറിലേയും ലാബുകളില്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് മുളകുപൊടി നിറച്ച ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തു.

ചില്ലി ബോംബുകള്‍
ചില്ലി ബോംബുകള്‍ ആളുകളുടെ ശ്വാസകോശത്തെയും കാഴ്ചയെയും ഗുരുതരമായി ബാധിക്കും. കണ്ണില്‍ നിന്ന് പെട്ടെന്ന് കണ്ണുനീര് വരാതിരിക്കാനും ഇവ ഇടയാക്കും.

പെല്ലറ്റ് ഷെല്ലുകള്‍
ഒരു തരം ഷോട്ട് ഗണ്ണില്‍ നിന്ന് ഉതിര്‍ക്കുന്ന ഒരിനം ചെറിയ ഷെല്ലുകളാണ് പെല്ലറ്റ് ഷെല്ലുകള്‍. ടംഗ്സ്റ്റണ്‍ പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് പെല്ലറ്റ് ഷെല്ലുകള്‍. ശരീരത്തിന്റെ ഉപരിതലത്തില്‍ തുളച്ചുകയറുന്ന അസംഖ്യം ഷെല്ലുകള്‍ ശസ്ത്രക്രിയ വഴി പോലും നീക്കം ചെയ്യാന്‍ കഴിയില്ല. ഇതേല്‍ക്കുന്നവര്‍ ശരീരം ചീഞ്ഞാണ് മരണമടയുക.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications