നികുതി നിരക്കില്‍ തീരമാനമാകാതെ ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു
ആഡംബര നികുതി നിരക്ക് കുറയ്ക്കുകയും അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ദില്ലി: നികുതി നിരക്കില്‍ തീരുമാനമാകാതെ ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു. ആഡംബര നികുതി നിരക്ക് കുറയ്ക്കുകയും അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സെസ് ചുമത്തുന്നത് ചരക്കു സേവന നികുതിയില്‍ ആദ്യത്തെ അഞ്ച് വര്‍ഷം റവന്യൂ നഷ്ടം സൃഷ്ടിക്കുമെന്നാണ് സംസ്ഥാനങ്ങള്‍ പറയുന്നത്. 2017 ഏപ്രില്‍ 1 മുതലായിരുന്നു പുതിയ നികുതി നിരക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

മൂന്ന് ദിവസം തീരുമാനിച്ചിരുന്ന യോഗം രണ്ടാം ദിവസത്തില്‍ തന്നെ തീരുമാനമാകാതെ പിരിയുകയായിരുന്നു. നാല് തട്ടുകളിലായാണ് നികുതി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 6%, 12%, 18%, 26% എന്നിങ്ങനെയാണ് നികുതി ഈടാക്കുക. ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 26% ആയി മാറുമ്പോള്‍ പല ആഡംബര വസ്തുക്കളുടെയും നികുതി വരുമാനം കുറയുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടികാട്ടുന്നത്.
അടുത്ത മാസം മൂന്ന്, നാല് തിയ്യതികളില്‍ വീണ്ടും ചേരും. നികുതി നിരക്കില്‍ അന്തിമ തീരുമാനം അടുത്ത യോഗത്തില്‍ എടുക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അടുത്ത യോഗത്തില്‍ ജിഎസ്ടി നിരക്ക് തീരുമാനമായാല്‍ നിയമ നിര്‍മ്മാണത്തിന് അന്തിമ രൂപം നല്കാന് നവംബര്‍ ഒന്‍പതിന് വീണ്ടും സമ്മേളിക്കുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന ആദ്യത്തെ അഞ്ചു വര്‍ഷത്തെ റവന്യൂ നഷ്ടം കേന്ദ്രം വഹിക്കുമെന്നും ധാരണയായിട്ടുണ്ട്. ഒന്നര കോടിയില്‍ താഴെ വിറ്റുവരവുള്ള സേവന നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വേണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നിരുന്നു. അടുത്ത യോഗത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതോടെ ഏപ്രില്‍ 1 മുതല്‍ നികുതി നിരക്ക് നടപ്പിലാക്കി തുടങ്ങും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications