ചന്ദ്രയാൻ-3 ; തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്..ദൗത്യത്തിന് വെല്ലുവിളികൾ ഏറെ
ഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ജുലൈ 14 ന് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാൻ- 3 ദൗത്യത്തിലൂടെ ഐ എസ് ആർ ഒ ലക്ഷ്യം വെയ്ക്കുന്നത്. ചന്ദ്രയാൻ-2 ന് നേരിട്ട തിരിച്ചടികൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പകളും പൂർത്തിയായെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്. എന്നിരുന്നാലും ചന്ദ്രയാൻ-3 ദൗത്യത്തിന് വെല്ലുവിളികൾ ഏറെയാണ്.
ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് എണ്ണയിട്ട യന്ത്രങ്ങൾ പോലെ ഒരേ സമയം പ്രവർത്തിക്കുന്ന ഒന്നിലധികം ഹൈടെക് സംവിധാനങ്ങൾ ആവശ്യമാണ്. പിൻപോയിന്റ് നാവിഗേഷൻ ഗൈഡൻസ്, കൃത്യമായ ഫ്ലൈറ്റ് ഡൈനാമിക്സ്, സമയബന്ധിതമായ ത്രസ്റ്റർ ഫയറിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപെടുന്നു. ആത്യന്തികമായി ശരിയായ സമയത്ത് ശരിയായ വേഗതയിൽ പേടകം ഇറങ്ങുന്നുവെന്ന് ഉറപ്പാക്കേണ്ടത് കൂടിയുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിന് സംഭവിക്കുന്ന ചെറിയ വീഴ്ച പോലും ദൗത്യം പരാജയപ്പെടാൻ കാരണമായേക്കും.

ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന്റെ വേഗത നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. സോഫ്റ്റ് ലാൻഡിംഗ് ഉറപ്പാക്കാൻ ലാൻഡറിന്റെ വേഗത സെക്കൻഡിൽ മൂന്ന് മീറ്ററായി കുറയേണ്ടതുണ്ട്. ത്രെസ്റ്ററുകൾ ഉപയോഗിച്ചാണ് പേടകം ഇറങ്ങുന്ന വേഗത കുറയ്ക്കുകയും ലാൻഡറിന്റെ ഓറിയന്റേഷൻ നിയന്ത്രിക്കുകയും ചെയ്യുക. നേരത്തേ ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാത്തതായിരുന്നു ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെടാൻ കാരണമായത്. ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു.
വിജയകരമായ ചാന്ദ്ര ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചന്ദ്രനിലെ ഗുരുത്വാകർഷണത്തിന്റെ പ്രത്യേകതകൾ മനസിലാക്കുന്നതും നിർണായകമാണ്. ഭൂമിയുടെ ഏകദേശം ആറിലൊന്ന് ഗുരുത്വാകർഷണം മാത്രമാണ് ചന്ദ്രനിലുള്ളത്. ചന്ദ്രനിലെ എല്ലാ ഭാഗത്തും ഗുരുത്വാകർഷണം ഒരുപോലെയായിരിക്കില്ല. അുകൊണ്ട് തന്നെ ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ ഈ ഘട്ടത്തിൽ സുപ്രധാനമായിരിക്കും.
ചന്ദ്രന്റെ ഉപരിതലം പാറകളും ഗർത്തങ്ങളും നിറഞ്ഞതായതിനാൽ
പേടകം ഇറങ്ങാൻ അനുയോജ്യമായ സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. പേടകത്തിന് ഇറങ്ങുന്നതിനായി മുൻകൂട്ടി തന്നെ പ്രത്യേക സ്ഥലങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. ചന്ദ്രയാൻ-3യിൽ രണ്ട് ലാൻഡർ ഡിറ്റക്ഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പേടകം എവിടെ ഇറങ്ങണമെന്ന് അന്തിമ തീരുമാനമെടുക്കാൻ ഇവ സഹായിക്കും. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications