ചലോ ദില്ലി: അമരീന്ദർ സിംഗ്- അമിത് ഷാ കൂടിക്കാഴ്ച ഉടൻ, പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ!!
ദില്ലി:
കർഷകരും
കേന്ദ്രവും
തമ്മിൽ
നാലാംവട്ട
ചർച്ചയ്ക്ക്
തൊട്ടുമുമ്പ്
പഞ്ചാബ്
മുഖ്യമന്ത്രി
അമരീന്ദർ
സിംഗും
കേന്ദ്ര
ആഭ്യന്തരമന്ത്രി
അമിത്
ഷായുമായി
കൂടിക്കാഴ്ച
നടത്തും.
കഴിഞ്ഞ
ദിവസം
നടന്ന
ചർച്ച
പരാജയപ്പെട്ടതോടെ
മൂന്ന്
കാർഷിക
നിയമങ്ങൾക്കെതിരായ
പ്രക്ഷോഭം
അവസാനിപ്പിക്കില്ലെന്ന്
വ്യക്തമാക്കിയ
കർഷകർ
തലസ്ഥാനത്ത്
തന്നെ
പ്രതിഷേധവുമായി
തുടരുമെന്ന്
വ്യക്തമാക്കിയതിന്
പിന്നാലെയാണ്
കൂടിക്കാഴ്ചയ്ക്കുള്ള
നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള താക്കീതാകും; ഉമ്മന്‍ ചാണ്ടി
പ്രക്ഷോഭം അവസാനിപ്പിക്കാനും ദില്ലിയുടെ അതിർത്തിയിൽ തന്നെ തുടരാനും പ്രക്ഷോഭം നടത്തുന്ന കർഷകർ തീരുമാനിച്ചതിനാണ് കൂടിക്കാഴ്ച. പ്രതിഷേധം സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായും പ്രധാനമന്ത്രിയുമായും പലതവണ ചർച്ച നടത്തിയതായി പഞ്ചാബ് മുഖ്യമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രസർക്കാരുമായി സംസാരിച്ച് വിളിച്ച് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. "ഞാൻ തീർച്ചയായും അവരോടും ഇന്ത്യാ സർക്കാരിനോടും സംസാരിച്ച് ഒരു പ്രമേയം കൊണ്ടുവരാൻ ശ്രമിക്കും, പക്ഷേ പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിരിക്കണം. നിങ്ങൾ കീഴടങ്ങണമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ കൂടിക്കാഴ്ചയ്ക്ക് സ്ഥലമുണ്ടായിരിക്കണം. ആഭ്യന്തരമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ധാരണ ഇതാണെന്നാണ് ഞാൻ കരുതുന്നത്, അവർക്ക് വേണ്ടത് സമാധാനമാണ് "അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരും കർഷക പ്രതിനിധികളും തമ്മിലുള്ള മൂന്നാം ഘട്ട ചർച്ച ചൊവ്വാഴ്ച അവസാനിച്ചെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു. ഇതോടെ നാലാം വട്ട ചർച്ചകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് നടക്കും. ചൊവ്വാഴ്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും കർഷക നേതാക്കളും തമ്മിലാണ് ചർച്ച നടത്തിയത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു പാനലിനെ നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാൻ കർഷകർ തയ്യാറായില്ല മറിച്ച് മൂന്ന് കാർഷിക നിയമങ്ങളും സർക്കാർ പിൻവലിക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു.
അതേ സമയം തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ. പിന്മാറാൻ കർഷക യൂണിയനുകൾ വിസമ്മതിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വരുന്ന കർഷകരാണ് ദില്ലിയുടെ അതിർത്തിയിൽ തങ്ങുന്നത്. രാജ്യത്തുടനീളമുള്ള നിരവധി യൂണിയനുകളും കർഷക സംഘടനകളും കർഷക പ്രതിഷേധത്തിന് പിന്തുണ നൽകുകയും അതത് സംസ്ഥാനങ്ങളിൽ പ്രതിഷേധം നടത്തുകയും ചെയ്യുന്നുണ്ട്. അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) ഡിസംബർ 3-ന് മഹാരാഷ്ട്രയിൽ കാർഷിക നിയമങ്ങൾക്കെതിരെ വിപുലമായ പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഡിസംബർ 5 ന് രാജ്യത്തുടനീളം സർക്കാരിന്റെയും കോർപ്പറേറ്റുകളുടേയും കോലങ്ങൾ കത്തിക്കണമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ ആവശ്യപ്പെട്ടു.