കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ ഭഗവതിനെ വെല്ലുവിളിച്ച് ആസാദ്; ആര്‍എസ്എസിനെ നിരോധിക്കണം

Google Oneindia Malayalam News

നാഗ്പൂര്‍: ആര്‍എസ്എസ് കേന്ദ്ര ആസ്ഥാനത്തിന് സമീപം നടത്തിയ യോഗത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഭീംആര്‍മി നോതാവ് ചന്ദ്രശേഖര്‍ ആസാദ്. മനുസ്മൃതി വേണോ ഭരണഘടന വേണോയെന്ന സംഘര്‍ഷമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ജനം അതിന് ഉത്തരം നല്‍കുമെന്നും ആസാദ് പറഞ്ഞു.

ആര്‍എസ്എസ് പിന്‍പറ്റുന്നത് വിചാരധാരയാണെന്നും ജനങ്ങള്‍ പിന്‍പറ്റുന്നത് ഭരണഘടനയുമാണ്. വിചാരധാര ഈ രാജ്യത്ത് നടപ്പാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ ചന്ദ്രശേഖര്‍ ആസാദ് വെല്ലുവിളിക്കുകയും ചെയ്തു വിശദാംശങ്ങള്‍ ഇങ്ങനെ..

തിരഞ്ഞെടുപ്പില്‍ മത്സരിക്കണം

തിരഞ്ഞെടുപ്പില്‍ മത്സരിക്കണം

സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുവാദി അജണ്ടക്ക് ലഭിക്കുന്ന ജനപിന്തുണ അറിയാന്‍ മോഹന്‍ ഭാഗവത് തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്‍റെ വെല്ലുവിളി. മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറനെ രാജ്യത്ത് നിരോധിക്കണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ജനങ്ങള്‍ പറയും

ജനങ്ങള്‍ പറയും

'ആര്‍എസ്എസ് മേധാവിയോട് എനിക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കാനുണ്ട്. നിങ്ങള്‍ നുണകളുടെ മൂടുപടം മാറ്റി പുറത്തേക്ക് വരിക. ഇത് ജനാധിപത്യമാണ്. നിങ്ങള്‍ നിങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടൂ. അപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് പറയും രാജ്യത്ത് മനുസ്മൃതിയാണോ അതോ ജനാധിപത്യമാണോ വേണ്ടതെന്ന്.'- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു

ആര്‍എസ്എസ് അജണ്ട

ആര്‍എസ്എസ് അജണ്ട

പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്ട്രേഷന്‍, ദേശീയ പരൗത്വ പട്ടിക തുടങ്ങിയവ ആര്‍എസ്എസ് അജണ്ടയാണ്. വലതുപക്ഷ രാഷ്ട്രീയ ചിന്തകള്‍ മുന്നില്‍കാണുന്ന ബിജെപിയെ ഉപയോഗിച്ച് അവര്‍ അത് നടപ്പിലാക്കുന്നുവെന്നുംആസാദ് പറഞ്ഞു.

നിരോധിക്കണം

നിരോധിക്കണം

ഭരണഘടനയിലൂന്നിയുള്ളതാണ് നമ്മുടെ രാജ്യം. രാജ്യത്ത് ഈ മനുവാദ് അവസാനിപ്പിക്കണമെങ്കില്‍ ആര്‍എഎസ്എസ് എന്ന സംഘടനയെ നിരോധിച്ചെ മതിയാവുകയുള്ളുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

അനുമതി നല്‍കിയിരുന്നില്ല

അനുമതി നല്‍കിയിരുന്നില്ല

നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്ര ആസ്ഥാനത്തിനടുത്തായി റെഷീംബഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പൊലീസ് ചന്ദ്രശേഖര്‍ ആസാദിന് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

തുണയായത് കോടതി

തുണയായത് കോടതി

പിന്നീട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് റെഷീംബഗ് മൈതാനത്തെ പരിപാടിക്ക് അനുമതി നല്‍കിയത്. ഭീം ആര്‍മി പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ ജ‍ഡ്ജിമാരായ സുനില്‍ ഷുക്രെ, മാധവ് ജാംദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് അനുകൂല വിധി പ്രഖ്യാപിക്കുകയായിരുന്നു.

ആസ്ഥാനത്തിന് തൊട്ടടുത്ത്

ആസ്ഥാനത്തിന് തൊട്ടടുത്ത്

ആര്‍എസ്എസ് കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്ത് നടത്തുന്ന പരിപാടിക്ക് കോട്വാലി പോലീസായിരുന്നു അനുമതി നിഷേധിച്ചിരുന്നത്. ഇതിനെതിരെ ഭീം ആര്‍മി നേതൃത്വം ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഉപാധികളോടെ

ഉപാധികളോടെ

ഭീം ആര്‍മിയുടെ ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാറിനും നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി ഉപാധികളോടെയാണ് യോഗം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് കോടതി അനുമതി നല്‍കിയത്.

കോടതിയലക്ഷ്യമാവും

കോടതിയലക്ഷ്യമാവും

പ്രതിഷേധ പ്രകടനങ്ങളോ ധര്‍ണയോ നടത്തരുത്. വിദ്വേഷപരമോ പ്രകോപനപരമോ ആയ പ്രംസഗങ്ങള്‍ ഉണ്ടാവരുത്. അന്തരീക്ഷം സമാധാനപരമായിരിക്കണം. മാത്രമല്ല ഇക്കാര്യങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദ് ഉറപ്പ് നല്‍കുകയും ലംഘിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കടന്നാക്രമണം

കടന്നാക്രമണം

നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ക്രിമിനല്‍ കേസ് വരെ ചുമത്തപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റാലിയില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ആസാദ് പ്രസ്താവനകളിലൂടെ കടന്നാക്രമിക്കുകയായിരുന്നു.

 വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

 'ബിജെപിയുടേത് കപട ഹിന്ദു സ്നേഹവും വര്‍ഗീയ രാഷ്ട്രീയവും'; നേതാവും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു 'ബിജെപിയുടേത് കപട ഹിന്ദു സ്നേഹവും വര്‍ഗീയ രാഷ്ട്രീയവും'; നേതാവും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു

English summary
Chandrashekhar azad aginst rss and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X