Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍-3: ദക്ഷിണധ്രുവം കീഴടക്കിയ ആദ്യ രാജ്യം; ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ അമ്പിളിക്കല

ആകാശം അതിരല്ല എന്നാണ് സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നവര്‍ പറയാറുള്ളത്. ഇന്ത്യ അത് ഒരിക്കല്‍ കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണെങ്കിലും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ പ്രഥമരാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ചന്ദ്രനിലിറങ്ങിയ മൂന്ന് രാജ്യങ്ങളേയും പിന്തുടരാതെ ഇന്ത്യ ദക്ഷിണധ്രുവം തിരഞ്ഞെടുക്കുകയായിരുന്നു.

ലോകരാജ്യങ്ങള്‍ തെല്ല് ആശങ്കയോടെയായിരുന്നു ഇന്ത്യയുടെ ഈ നീക്കത്തെ കണ്ടിരുന്നത്. കാരണം നിറയെ പാറകളും ഗര്‍ത്തങ്ങളും ഉള്ള ചന്ദ്രോപരിതലത്തില്‍ നിലവില്‍ പര്യവേക്ഷണം ചെയ്ത സ്ഥലത്ത് തന്നെ ഇറങ്ങുക എന്നത് ദുഷ്‌കരമായിരുന്നു. അവിടെയാണ് ഇതിന് മുന്‍പ് ആരും പര്യവേക്ഷണം ചെയ്തിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലേക്ക് ഇന്ത്യ ഒരു പേടകത്തെ ഇറക്കിയിരിക്കുന്നത്.

chandrayan 3

അതുകൊണ്ട് തന്നെ ആഗോള ബഹിരാകാശ ശക്തി എന്ന നിലയിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തിരിക്കുകയാണ്. 2019 ല്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ഭാഗികമായി പരാജയപ്പെട്ടിരുന്നു. 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം ചന്ദ്രോപരിതലത്തില്‍ തകര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-3 ന്റെ ഈ വിജയം എന്നതും ഇന്ത്യയുടെ നേട്ടത്തെ മഹത്തരമാക്കുന്നു.

അടുത്ത 14 ദിവസത്തേക്ക് (ഒരു ചാന്ദ്രദിനം) പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ചിത്രങ്ങളും ഡാറ്റയും അയയ്ക്കും. സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് റോവറിന്റെ പ്രവര്‍ത്തനം. 14 ദിവസത്തിന് ശേഷം റോവറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. അതേസമയം ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡിംഗ് വലിയ പൊടിപടലങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊടി നീങ്ങിയാലേ റോവര്‍ പ്രഗ്യാന്‍ ഉരുളുകയുള്ളു.

ഭൂമിയില്‍ നിന്ന് വ്യത്യസ്തമായി ഗുരുത്വാകര്‍ഷണം കുറവായതിനാല്‍ കണക്കിലെടുക്കുമ്പോള്‍ പൊടി ചന്ദ്രനില്‍ അടിഞ്ഞുകൂടില്ല. ജൂലൈ 14 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. ആഗസ്റ്റ് 5-ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് ലാന്‍ഡറിന് വിക്രം എന്ന പേര് നല്‍കിയിരിക്കുന്നത്.

ചാന്ദ്ര ദൗത്യത്തിന് ശേഷം, ഐ എസ് ആര്‍ ഒ നിരവധി പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് സൂര്യനെ പഠിക്കാനുള്ള ഒരു ദൗത്യവും മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനുമാണ്. സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യന്‍ നിരീക്ഷണ കേന്ദ്രമായ ആദിത്യ-എല്‍1 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. മിക്കവാറും സെപ്റ്റംബര്‍ ആദ്യവാരം തന്നെ ഇതുണ്ടാകും എന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+