കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ എസ് ആര്‍ ഒ യുടെ അഭിമാനദൗത്യം ചന്ദ്രയാന്‍-2 വിക്ഷേപം ജൂലൈ 15 ന്; ' ബാഹുബലി 'യുടെ സോഫ്റ്റ് സാന്‍ഡിംഗ് ദൗത്യം വിജയിച്ചാല്‍ ചന്ദ്രനിലെത്തുക രണ്ട് മാസങ്ങള്‍ക്ക് ശേഷം!

  • By Desk
Google Oneindia Malayalam News

ബാംഗ്ലൂര്‍: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുളള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ ജൂലൈ 15 ന് ചന്ദ്രയാന്‍ വിക്ഷേപിക്കാനുളള പദ്ധതിയെപ്പറ്റി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

<strong>സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്‍ 16-ാമത്തെ കേസിലും കുറ്റക്കാരന്‍; സയനൈഡ് ഗുളിക നല്‍കി കൊന്നത് 20 പേരെ, വിവാഹ വാഗ്ദാനം നൽകി കാസര്‍കോട് സ്വദേശിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി 18 ന്!</strong>സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്‍ 16-ാമത്തെ കേസിലും കുറ്റക്കാരന്‍; സയനൈഡ് ഗുളിക നല്‍കി കൊന്നത് 20 പേരെ, വിവാഹ വാഗ്ദാനം നൽകി കാസര്‍കോട് സ്വദേശിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി 18 ന്!

ചന്ദ്രയാന്‍-2 ന്റെ, മൂന്ന് മൊഡ്യൂളുകളുളള ജി എസ് എല്‍ വി- എം. കെ-3 വിക്ഷേപണത്തിന് തയ്യാറാണെന്നും ശിവന്‍ അറിയിച്ചു. ഇതിനായി റിവേഴ്‌സ് കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ പുലര്‍ച്ചെ 2. 51 നാണ് 'ബാഹുബലി ' ആകാശത്തേക്ക് കുതിച്ചുയരുക. സോഫ്റ്റ് ലാന്‍ഡിംഗാണ് ചന്ദ്രയാന്‍-2 ന്റെ പ്രത്യേകത. ബാഹുബലി എന്നത് ചന്ദ്രയാന്‍ ദൗത്യവാഹനത്തിന്റെ വിളിപ്പേരാണ്.

K Sivan

ജൂലൈ 15 പുലര്‍ച്ചെ 2.51 ന് ഐ. എസ്. ആര്‍. ഒ യുടെ ആഭിമാന ദൗത്യം എന്നു വിളിക്കുന്ന ചന്ദ്രയാന്‍ ആരംഭിക്കൂക എന്നും ഇര്‍സോ മേധാവി അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിനായി ഉപയോഗിക്കുക ജി എസ് എല്‍ വി എം കെ 3 ആണ്. വിജയകരമായി നിക്ഷേപിച്ചതിനു ശേഷം ചന്ദ്രനില്‍ ഇറങ്ങാനായി 2 മാസങ്ങളാണ് വേണ്ടി വരിക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപത്തായി ആണ് ദൗത്യം ലക്ഷ്യം വെച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് എന്നതും ചന്ദ്രയാന്‍-2 ന്റെ പ്രത്യേകതയാണ്. ഏതെങ്കിലുമൊരു ഗ്രഹത്തില്‍ ബഹിരാകാശ പേടകം യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ സുരക്ഷിതമായി ഇറക്കുക എന്നതാണ് സോഫ്റ്റ് ലാന്‍ഡിംഗ് എന്നു പറയുന്നത്. കഴിയുന്നില്ല ചന്ദ്രയാന്‍ വിശേഷങ്ങള്‍... റഷ്യക്കും, അമേരിക്കക്കും, ചൈനക്കും ശേഷം ഇത്തരമൊരു സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്ന രാജ്യം കൂടി ചരിത്രത്തില്‍ ഇടം തേടും; ഇന്ത്യ. മാത്രമല്ല പ്രധാനപ്പെട്ട മറ്റൊരു നേട്ടവും രാജ്യത്തിനു സ്വന്തമാകും. മുമ്പ് എല്ലാ ചന്ദ്രദൗത്യങ്ങളും ചെന്നിറങ്ങിയത് മധ്യരേഖക്ക് സമിപമായിരുന്നു. ഇതാദ്യമായി ഇന്ത്യ ദക്ഷിണ ധ്രുവത്തിന് സമീപം ദൗത്യം പ്ലാന്‍ ചെയ്യുന്നു.

ചന്ദ്രന്റെ സൗത്ത് പോളാര്‍ ഭാഗം ആ ഗ്രഹത്തിന്റെ ഏറ്റവും ഇരുണ്ട ഭാഗം കൂടിയാണ്. ഈ ഭാഗം നോര്‍ത്ത് പോളിനെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പമുളളതും അത്രയൊന്നും വിവരങ്ങള്‍ ലഭ്യമല്ലാത്തതുമായ പ്രദേശമാണ്. ഇവിടെ ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന പ്രതീക്ഷയും ശാസ്ത്ര ലോകത്തിനുണ്ട്.

ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്ഷേപിച്ച ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ പുതിയ വികസിപ്പിച്ച പതിപ്പാണ് ചന്ദ്രയാന്‍-2. സ്‌പേസ് ഷട്ടിലിന്റെ വിക്രം മൊഡ്യൂള്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്കുളള പ്രവേശനം മൃദുവാക്കാനായുളള ശ്രമങ്ങളുടെ ഭാഗമാണ്. ആറു വീലുകളുളള പ്രജ്ഞാന്‍ എന്ന റോവര്‍ നിരവധി പരീക്ഷണങ്ങള്‍ നടത്താനായി സജ്ജമാക്കിയിരിക്കുന്നു. ചന്ദ്രയാന്‍-2 വിജയിക്കുന്നതോടെ ഇന്ത്യയുടെ ചന്ദ്രദൗത്യങ്ങളില്‍ അതൊരു വലിയ ചരിത്രമാണ് കുറിക്കാന്‍ പോകുന്നത്.

English summary
Chandrayaan will be launched in July 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X