Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടമായത് 96000 രൂപയുടെ ഫോണ്‍: വെള്ളം പാഴാക്കിയ സംഭവത്തില്‍ വിശദീകരണം, പണം ഈടാക്കും

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഡാമിലെ വെള്ളം മൊബൈല്‍ ഫോണിനായി ഒഴുകി കളഞ്ഞ സംഭവത്തില്‍ ജീവനക്കാരന്‍ വിശദീകരണവുമായി രംഗത്ത്. താന്‍ അനുമതി വാങ്ങിയാണ് ഇതെല്ലാം ചെയ്തത് എന്നാണ് രാജേഷ് വിശ്വാസ് എന്ന ഈ ജീവനക്കാരന്‍ പറയുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാക്കിയത്.

ഗ്രാമവാസികള്‍ കൂടി നിര്‍ബന്ധിച്ചതോടെയാണ് ഫോണ്‍ ഇത്തരത്തില്‍ കണ്ടെത്താമെന്ന് തീരുമാനിച്ചത്. ആകെ ചെലവ് എട്ടായിരം രൂപ വരെ മാത്രമാണെന്നും ഇയാള്‍
പറയുന്നു. കോയാലിബേഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്‌പെക്ടറാണ് രാജേഷ് വിശ്വാസ്. ഇവിടെ വെച്ചാണ് ഫോണ്‍ ഡാമില്‍ വീണത്. ഈ ഫോണ്‍ സാംസംഗ് എസ് 23 ആണ്. അതിന്റെ വില 96000 രൂപയാണ്.

chattisgarh dam

അതേസമയം വിലപിടിപ്പുള്ള ഫോണ്‍ ഫോയതോടെ വിശ്വാസ് ആകെ പതറിപ്പോയി. ഉടനെ തന്നെ ജലസേചന വിഭാഗത്തെ ബന്ധപ്പെട്ടു. എങ്ങനെ എങ്കിലും ഫോണ്‍ തിരിച്ചുകിട്ടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. തുടര്‍ന്ന് പമ്പ് ഉപയോഗിച്ച് ഈ വെള്ളം വറ്റിക്കുകയായിരുന്നു. ജലസേചനത്തിനായി ശേഖരിച്ച 21 ലക്ഷം ലിറ്റര്‍ വെള്ളം നാല് ദിവസം കൊണ്ടാണ് വറ്റിച്ചത്. ഇത് ഗുരുതര വീഴ്ച്ചയാണ്.

ഈ ഫോണ്‍ തിരിച്ചുകിട്ടിയെങ്കിലും പ്രവര്‍ത്തനരഹിതമാണ്. നാല് ദിവസത്തിന് ശേഷമാണ് ഇത് തിരിച്ചുകിട്ടിയത്. 1500 ഏക്കര്‍ നിലത്തിനായുള്ള ജലമാണ് ഇവര്‍ പമ്പ് ചെയ്ത് കളഞ്ഞത്. ആദ്യം ഗ്രാമവാസികളാണ് ഇത് കണ്ടെത്തി തരാമെന്ന് പറഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി. അവര്‍ ഡാമിലാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ചെളി നിറഞ്ഞത് കൊണ്ടാണിത്. ഇതേ തുടര്‍ന്നാണ് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്.ഇറിഗേഷനല്‍ വിഭാഗത്തിലെ സബ് ഡിവിഷണല്‍ ഓഫീസറാണ് തനിക്ക് അനുമതി നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. മൂന്ന് അടി വരെയുള്ള വെള്ളം എടുത്ത് കളയാനാണ് തീരുമാനിച്ചത്. വാക്കാലുള്ള അനുമതിയാണ് ഡിവിഷണല്‍ ഓഫീസര്‍ നല്‍കിയത്.

ആളുകള്‍ കുളിക്കുന്ന വെള്ളമാണിത്. അല്ലാതെ കര്‍ഷകര്‍ക്കായുള്ളതല്ല. അതുകൊണ്ട് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്. വെള്ളത്തിലാകെ ചെളി കലര്‍ന്നത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഇറങ്ങി തപ്പിയാലും കാണാന്‍ സാധിക്കില്ലായിരുന്നു. ഇത് വലിയ തെറ്റല്ല. വെള്ളം കനാലിലേക്കാണ് മാറ്റിയത്. അത് ഗ്രാമവാസികളില്‍ നിന്ന് പൈപ്പ് വാങ്ങിയാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.

ഇത്രയും വലിയ തുകയുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ വാങ്ങി എന്നതിനും അദ്ദേഹം മറുപടി നല്‍കി. എന്റെ കുടുംബം ഒരു ദരിദ്ര ചുറ്റുപ്പാടില്‍ നിന്നുള്ളതല്ല. എന്റെ വീട്ടിലെ എല്ലാവര്‍ക്കും ജോലിയുണ്ട്. എന്റെ ഇഷ്ടപ്രകാരമാണ് ഫുഡ് ഇന്‍സ്‌പെക്ടറായത്. പണത്തിന്റെ പ്രശ്‌നം തനിക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം വെള്ളം വറ്റിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്ന് കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ല പറഞ്ഞു. ഇതിന് ചെലവായ പണം ഇയാളില്‍ നിന്ന് ഈടാക്കും. എസ്ഡിഒ ആര്‍കെ ദിവാറിനെതിരെയാണ് നടപടി. വിഷയത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. കാരണം കാണിക്കല്‍ നോട്ടീസും എസ്ഡിഒയ്ക്ക് നല്‍കിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+