നഷ്ടമായത് 96000 രൂപയുടെ ഫോണ്‍: വെള്ളം പാഴാക്കിയ സംഭവത്തില്‍ വിശദീകരണം, പണം ഈടാക്കും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഡാമിലെ വെള്ളം മൊബൈല്‍ ഫോണിനായി ഒഴുകി കളഞ്ഞ സംഭവത്തില്‍ ജീവനക്കാരന് വിശദീകരണവുമായി രംഗത്ത്. താന്‍ അനുമതി വാങ്ങിയാണ് ഇതെല്ലാം ചെയ്തത് എന്നാണ് രാജേഷ് വിശ്വാസ് എന്ന ഈ ജീവനക്കാരന് പറയുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാക്കിയത്.
ഗ്രാമവാസികള്‍ കൂടി നിര്‍ബന്ധിച്ചതോടെയാണ് ഫോണ്‍ ഇത്തരത്തില്‍ കണ്ടെത്താമെന്ന് തീരുമാനിച്ചത്. ആകെ ചെലവ് എട്ടായിരം രൂപ വരെ മാത്രമാണെന്നും ഇയാള്‍
പറയുന്നു. കോയാലിബേഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്പെക്ടറാണ് രാജേഷ് വിശ്വാസ്. ഇവിടെ വെച്ചാണ് ഫോണ്‍ ഡാമില്‍ വീണത്. ഈ ഫോണ്‍ സാംസംഗ് എസ് 23 ആണ്. അതിന്റെ വില 96000 രൂപയാണ്.

അതേസമയം വിലപിടിപ്പുള്ള ഫോണ്‍ ഫോയതോടെ വിശ്വാസ് ആകെ പതറിപ്പോയി. ഉടനെ തന്നെ ജലസേചന വിഭാഗത്തെ ബന്ധപ്പെട്ടു. എങ്ങനെ എങ്കിലും ഫോണ്‍ തിരിച്ചുകിട്ടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. തുടര്‍ന്ന് പമ്പ് ഉപയോഗിച്ച് ഈ വെള്ളം വറ്റിക്കുകയായിരുന്നു. ജലസേചനത്തിനായി ശേഖരിച്ച 21 ലക്ഷം ലിറ്റര്‍ വെള്ളം നാല് ദിവസം കൊണ്ടാണ് വറ്റിച്ചത്. ഇത് ഗുരുതര വീഴ്ച്ചയാണ്.
ഈ ഫോണ്‍ തിരിച്ചുകിട്ടിയെങ്കിലും പ്രവര്‍ത്തനരഹിതമാണ്. നാല് ദിവസത്തിന് ശേഷമാണ് ഇത് തിരിച്ചുകിട്ടിയത്. 1500 ഏക്കര്‍ നിലത്തിനായുള്ള ജലമാണ് ഇവര്‍ പമ്പ് ചെയ്ത് കളഞ്ഞത്. ആദ്യം ഗ്രാമവാസികളാണ് ഇത് കണ്ടെത്തി തരാമെന്ന് പറഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി. അവര്‍ ഡാമിലാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ചെളി നിറഞ്ഞത് കൊണ്ടാണിത്. ഇതേ തുടര്‍ന്നാണ് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്.ഇറിഗേഷനല് വിഭാഗത്തിലെ സബ് ഡിവിഷണല്‍ ഓഫീസറാണ് തനിക്ക് അനുമതി നല്‍കിയതെന്ന് ഉദ്യോഗസ്ഥന് പറയുന്നു. മൂന്ന് അടി വരെയുള്ള വെള്ളം എടുത്ത് കളയാനാണ് തീരുമാനിച്ചത്. വാക്കാലുള്ള അനുമതിയാണ് ഡിവിഷണല്‍ ഓഫീസര്‍ നല്‍കിയത്.
ആളുകള്‍ കുളിക്കുന്ന വെള്ളമാണിത്. അല്ലാതെ കര്ഷകര്ക്കായുള്ളതല്ല. അതുകൊണ്ട് വെള്ളം വറ്റിക്കാന്‍ തീരുമാനിച്ചത്. വെള്ളത്തിലാകെ ചെളി കലര്‍ന്നത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഇറങ്ങി തപ്പിയാലും കാണാന്‍ സാധിക്കില്ലായിരുന്നു. ഇത് വലിയ തെറ്റല്ല. വെള്ളം കനാലിലേക്കാണ് മാറ്റിയത്. അത് ഗ്രാമവാസികളില്‍ നിന്ന് പൈപ്പ് വാങ്ങിയാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
ഇത്രയും വലിയ തുകയുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ വാങ്ങി എന്നതിനും അദ്ദേഹം മറുപടി നല്കി. എന്റെ കുടുംബം ഒരു ദരിദ്ര ചുറ്റുപ്പാടില്‍ നിന്നുള്ളതല്ല. എന്റെ വീട്ടിലെ എല്ലാവര്ക്കും ജോലിയുണ്ട്. എന്റെ ഇഷ്ടപ്രകാരമാണ് ഫുഡ് ഇന്‍സ്പെക്ടറായത്. പണത്തിന്റെ പ്രശ്നം തനിക്കില്ലെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം വെള്ളം വറ്റിക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്ന് കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ല പറഞ്ഞു. ഇതിന് ചെലവായ പണം ഇയാളില്‍ നിന്ന് ഈടാക്കും. എസ്ഡിഒ ആര്‍കെ ദിവാറിനെതിരെയാണ് നടപടി. വിഷയത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. കാരണം കാണിക്കല്‍ നോട്ടീസും എസ്ഡിഒയ്ക്ക് നല്‍കിയിരിക്കുകയാണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications