Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് വെറും 73 മിനിറ്റ് മതി; അതിവേഗ റെയിൽപാതയെ കുറിച്ച് അശ്വിനി വൈഷ്ണവ്

അതിവേഗ റെയിൽ ഇടനാടിയുടെ ഭാഗമായ ബെംഗളൂരു - ചെന്നൈ അതിവേഗ റെയിൽ യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം ഒരുമണിക്കൂറും 13 മിനിറ്റു (73 മിനിറ്റ്) മായി കുറയുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് . ഏകദേശം 306 കിലോമീറ്റർ ദൂരം വരുന്ന ചെന്നൈ-ബെംഗളൂരു പാതയ്ക്ക് മണിക്കൂറിൽ 350 കി.മീ. വേഗതയിൽ സഞ്ചരിക്കാൻ കഴിയും, പ്രവർത്തന വേഗത 320 കി.മീ./മണിക്കൂറായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈ-സ്പീഡ് ഡയമണ്ട് ശൃംഖലയുടെ ഭാഗമായ ഈ പദ്ധതി ജപ്പാനിലെ ഷിൻകാൻസൻ ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അതിവേഗ റെയിൽ പദ്ധതി പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ചെന്നൈ സെൻട്രൽ, പൂനമല്ലി, പറന്തൂർ, ചിറ്റൂർ, കോലാർ, വൈറ്റ്ഫീൽഡ്, ബൈപ്പനഹള്ളി എന്നിവിടങ്ങളിലായി പ്രധാന സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാതയുടെ ഭൂരിഭാഗവും മേൽപ്പാലങ്ങളിലൂടെ കടന്നുപോകുമെങ്കിലും, ചെന്നൈയിലും ബെംഗളൂരുവിലുമുള്ള ഭൂഗർഭ പാതകൾ ഉൾപ്പെടെ ചില ഭാഗങ്ങൾ തുരങ്കങ്ങളിലൂടെയാകും. ഇന്ത്യൻ റെയിൽവേ, നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (NHSRCL) സഹകരിച്ച് നടത്തുന്ന 463 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ബെംഗളൂരു-മൈസൂരു ഹൈ-സ്പീഡ് പദ്ധതിയുടെ ഭാഗമാണിത്.

high-sp-jpg-

ഏഴ് മുൻഗണനാ ഹൈ-സ്പീഡ് ഇടനാഴികളിൽ ഒന്നാണിത്, ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതികളിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചെന്നൈയ്ക്കും ബെംഗളൂരുവിനും പുറമെ, ഈ ശൃംഖലയിൽ ഹൈദരാബാദിനെ പൂനെയിലേക്ക് രണ്ട് മണിക്കൂറിനുള്ളിലും, പൂനെയിൽ നിന്ന് മുംബൈയിലേക്ക് 50 മിനിറ്റിനുള്ളിലും, അമരാവതിയെ ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും 70 മുതൽ 112 മിനിറ്റിനുള്ളിലും ബന്ധിപ്പിക്കുന്ന അതിവേഗ പാതകളും ഉൾപ്പെടുന്നു.

മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും യാത്രാ സമയം കുറയ്ക്കാനും സാമ്പത്തിക ഏകീകരണത്തെ പിന്തുണയ്ക്കാനും ഈ സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തൽ. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെ, റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലെ സമാന്തര വികസനങ്ങളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. 2026 ജൂൺ 1 മുതൽ ദക്ഷിണ തീര റെയിൽവേ സോൺ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു, ഇത് ആന്ധ്രാപ്രദേശിന് ഒരു പ്രധാന ഭരണപരിഷ്കാരമായി മാറും.

ഈ വർഷം ആന്ധ്രാപ്രദേശിന് റെക്കോർഡ് റെയിൽവേ ബജറ്റ് വിഹിതമായ 10,134 കോടിയാണ് വകയിരുത്തിയത്. കൂടാതെ, ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇപ്പോൾ നിർമ്മാണത്തിലാണ്. വിപുലമായ റെയിൽ പാത വികസനം, സ്റ്റേഷൻ നവീകരണം, തുറമുഖങ്ങളിലേക്കും ടൂറിസം കേന്ദ്രങ്ങളിലേക്കും ഉള്ള മെച്ചപ്പെട്ട കണക്ടിവിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആന്ധ്രാപ്രദേശിൽ 100% റെയിൽവേ വൈദ്യുതീകരണം പൂർത്തിയായെന്നും, 1,700 കിലോമീറ്ററിലധികം പാതകൾ പൂർത്തിയാകുകയും ആയിരക്കണക്കിന് കിലോമീറ്റർ പാതകൾ നിർമ്മാണത്തിലാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കൂടാതെ, ഡസൻ കണക്കിന് സ്റ്റേഷനുകൾ നവീകരിക്കുകയും പുതിയ മേൽപ്പാലങ്ങളും അടിപ്പാതകളും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. അതിവേഗ റെയിലിനെ കേന്ദ്രീകരിച്ചും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ നവീകരണങ്ങളോടെയും, ഇന്ത്യയുടെ അടുത്ത ഘട്ട ഗതാഗത-സാമ്പത്തിക വികസനത്തിന്‍റെ പ്രധാന ചാലകശക്തിയായി ദക്ഷിണ ഇടനാഴി മാറാൻ ഒരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+