Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

ചെന്നൈ; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. ആദംബാക്കം സ്വദേശി സതീഷ് (23) എന്ന യുവാവാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച ചൈന്നെ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ജെയിന്‍ കോളേജ് ബി ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സത്യ ആയിരുന്നു കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഒളിവിലായിരുന്നു പ്രതി സതീഷ്.

.

യുവതിയെ ശല്യപ്പെടുത്തി


ഗുണ്ടി സ്വദേശികളാണ് കൊല്ലപ്പെട്ട സത്യയും സതീഷും. ആദംമ്പാക്കം പോലീസ് സ്റ്റേഷനിലെ മുൻ എസ് എസ് ഐയുടെ മകനാണ് സതീഷ്. ഇതേ സ്റ്റേഷനിൽ കോൺസ്റ്റബിളായിരുന്നു സത്യയുടെ അമ്മ. അതുകൊണ്ട് തന്നെ ഇരുവർക്കും വർഷങ്ങളായി പരസ്പരം അറിയാം. എന്നാൽ ഇയാൾ യുവതിയുടെ പിന്നാലെ പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. തുടക്കം മുതൽ തന്നെ സതീഷിനെ സത്യ എതിർത്തിരുന്നു. ശല്യം സഹിക്കവയ്യാതായോടെ സത്യയും കുടുംബവും മംബലം സ്റ്റേഷനിലും സെന്റ് തോമസ് മൗണ്ട് പോലീസ് സ്റ്റേഷനിലും പരാതി കൊടുത്തിരുന്നു.

ശല്യപ്പെടുത്തില്ലെന്ന്


എന്നാൽ യാതൊരു നടപടിയും സതീഷിനെതിരെ എടുക്കാൻ പോലീസ് തയ്യാറായിരുന്നു. ഇതോടെ കുടുംബക്കാർ തമ്മിൽ പരസ്പരം സംസാരിച്ച് ധാരണയിലെത്തുകയും ഇനി ശല്യം ഉണ്ടാകില്ലെന്ന് സതീഷിൻറെ കുടുംബം ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ സത്യയെ ശല്യം ചെയ്യുന്നത് സതീഷ് തുടർന്നു. പോകുന്നിടത്തെല്ലാം ഇയാൾ യുവതിയെ ശല്യം ചെയ്തിരുന്നു.

ട്രെയിൻ കാത്ത് നിൽക്കവെ


കഴിഞ്ഞ ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കവെ സതീഷ് സത്യയ്ക്ക് അരികിലേക്ക് വരികയായിരുന്നു. ഇരുവരും ഇവിടെ വെച്ച് സംസാരിക്കവെ തർക്കമായി. തുടർന്ന് സതീഷ് സത്യയെ ട്രെയിനിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നു.താംബരം-ബീച്ച് സബേർബൻ ട്രെയിനിന് മുന്നിലേക്കായിരുന്നു പ്രതി സത്യയെ തള്ളിയത്. അടുത്തുള്ളവർ പിടിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതിന് മുൻപേ തന്നെ ഇയാൾ പെൺകുട്ടിയെ തള്ളിയിട്ടിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.

പ്രതി അറസ്റ്റിൽ


പിന്നാലെ സതീഷ് ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളുടെ പുറകെ ഓടിയിരുന്നുവെങ്കിലും പിടികൂടാനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ ഇയാളെ പിടികൂടിയാത്. 7 പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചായിരുന്നു തിരച്ചിൽ നടന്നത്.
അതിനിടെ സത്യയുടെ മരണവാർത്തയറിഞ്ഞ പിതാവ് ഹൃദായാഘാതം മൂലം അന്തരിച്ചു. മാണിക്യനാണ് മരിച്ചത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ആദംമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+