ചത്തീസ്ഗഡിൽ വീണ്ടും രമൺ സിങ് തന്നെ, ബിജെപി അധികാരത്തിലേറുമെന്ന് എബിപി എക്സിറ്റ് പോൾ സർവ്വെ!
ദില്ലി: ചത്തീസ്ഗഡിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എബിപി-സിഎസ്ഡിഎസ് സർവ്വെ. 90 സീറ്റുള്ള ചത്തീസ്ഗഡിൽ 52 സീറ്റും ബിജെപി കരസ്ഥമാക്കും. അതേസമയം കോൺഗ്രസിന് 35 സീറ്റിൽ ഒതുങ്ങേണ്ടി വരും. മറ്റുള്ളവർ 3 സീറ്റും നേടും.
വസുന്ധര രാജയെ തള്ളി രാജസ്ഥാൻ... അധികാര മാറ്റം, ന്യൂസ് നാഷൻസ് എക്സിറ്റ് പോൾ ഫലം പുറത്ത്
കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടം നടത്തിയാല്‍ അജിത് ജോഗി കിങ്‌മേക്കറാകുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി. കര്‍ണാടകയില്‍ ജെഡിഎസിന് അവസരം ലഭിച്ച പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി വാഴുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് വീണ്ടും വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലുണ്ട്.
90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിട്ടുണ്ട്.