Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ സ്‌ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്‌സ് നയം ഇങ്ങനെ

ബെംഗളൂരു: പുതിയ കാലത്ത് മാതാപിതാക്കള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കുട്ടികളിലെ അമിതമായ സ്‌ക്രീന്‍ ഉപയോഗം. അമിതമായ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളില്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതിനകം പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയെയും വൈകാരികമായ തലങ്ങളെയും സോഷ്യല്‍ മീഡിയ ഉപയോഗം ബാധിക്കുന്നതായി നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഫലപ്രദമായ ഒരു നയമാണ് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

കുട്ടികള്‍ക്കിടയിലെ അമിതമായ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടക സര്‍ക്കാര്‍ പുതിയ 'ഡിജിറ്റല്‍ ഡിറ്റോക്‌സ്' നയത്തിന്റെ കരട് പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്‌ക്രീന്‍ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വൈകാരിക വളര്‍ച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നീക്കം.

Children s screen time

ഈ നയത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും 'ഡിജിറ്റല്‍ വെല്‍നസ് കമ്മിറ്റികള്‍' രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുകയും അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കമ്മിറ്റികളുടെ പ്രധാന ചുമതല. ഇതുകൂടാതെ, ഡിജിറ്റല്‍ സാക്ഷരതയും ഓണ്‍ലൈന്‍ സുരക്ഷാ പാഠങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കരട് നയത്തില്‍ നിര്‍ദേശമുണ്ട്.

കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വീട്ടില്‍ കുട്ടികള്‍ക്കായി കൃത്യമായ സ്‌ക്രീന്‍ ടൈം പരിധികള്‍ നിശ്ചയിക്കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഔട്ട്ഡോര്‍ കളികളിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു.

സൈബര്‍ ഭീഷണികള്‍, ഓണ്‍ലൈന്‍ ചൂഷണം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനും സാങ്കേതിക വിദ്യയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനുമാണ് ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി മാനസികാരോഗ്യ വിദഗ്ധരുടെയും സൈബര്‍ ക്രൈം അധികൃതരുടെയും സഹകരണം ഉറപ്പാക്കുന്ന ഒരു നിരീക്ഷണ സംവിധാനവും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.

നേരത്തെ, പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിലാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി. ആന്ധ്രാപ്രദേശും ഗോവയും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമാനമായ നിയമങ്ങള്‍ കൊണ്ടുവരുന്നത് ആലോചിച്ചുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+